Advertisment

ഗവേഷക വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവം; സുഹൃത്ത് അറസ്റ്റില്‍

New Update

പൂണെ: ഗവേഷക വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ഹിംഗോലി സ്വദേശിയും പൂണെയില്‍ ഇന്റീരിയര്‍ ഡിസൈനറുമായ രവിരാജ് രാജ്കുമാര്‍ ഷിര്‍സാഗര്‍ (24) ആണ് പിടി യിലായത് .

Advertisment

publive-image

നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയിലെ പി.എച്ച്‌.ഡി. വിദ്യാര്‍ഥിയായ സുദര്‍ശന്‍ ബാബുറാവു പണ്ഡിറ്റിനെ(30) പൂണെയിലെ പഷാന്‍ ഹില്ലില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത് കഴിഞ്ഞദിവസമാണ്. ഗവേഷക വിദ്യാര്‍ഥിയായ സുദര്‍ശനും രവിരാജും സുഹൃത്തുക്കളായിരുന്നുവെന്നും സുദര്‍ശന്റെ വിവാഹം നിശ്ചയിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് വെളിപ്പെടുത്തി .

ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരസ്പരം പരിചയപ്പെട്ടത്. നിരവധി തവണ ഫോണിലൂടെയും അല്ലാതെയും പരസ്പരം സംസാരിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിനിടെ സുദര്‍ശന്റെ വിവാഹം നിശ്ചയിച്ചു. ഇതിനെച്ചൊല്ലി രവിരാജും സുദര്‍ശനും തമ്മില്‍ വാഗ്വാദമുണ്ടായി . ഇതോടെ രവിരാജില്‍നിന്ന് സുദര്‍ശന്‍ അകന്നു . തുടര്‍ന്നാണ് ഫെബ്രുവരി 26-ന് രവിരാജ് സുദര്‍ശനെ കൊലപ്പെടുത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി .

സുദര്‍ശന്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തലയും മുഖവും വികൃതമാക്കിയനിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ വിവരങ്ങളും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

pune murder case accused arrest
Advertisment