മുംബൈ: പൂനെയിൽ 13 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ആഗസ്റ്റ് 31 -ന് രാത്രിയാണ് സംഭവം.
പൂനെ റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടി ഒരു സുഹൃത്തിനെ കാത്തിരിക്കുമ്പോൾ ഒരു ഓട്ടോറിക്ഷ ഡ്രൈവർ അവളെ കണ്ടു. പെൺകുട്ടിയുടെ സുഹൃത്ത് വരാതിരുന്നതിനെ തുടര്‍ന്ന് നേരം വൈകിയെന്നും വീട്ടില്‍ എത്തിക്കാമെന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറയുകയായിരുന്നു. തുടർന്ന് ഇയാള്‍ തന്റെ ചില സുഹൃത്തുക്കളെ വിളിച്ചുവരുത്തി, പോലീസ് പറഞ്ഞു.
തുടർന്ന് പ്രതികള്‍ നഗരം ചുറ്റി പല സ്ഥലങ്ങളിൽ വച്ച് അവളെ കൂട്ടബലാത്സംഗം ചെയ്തു. പിന്നീട് അവർ അവളെ മുംബൈയിലേക്കുള്ള ബസിൽ കയറാൻ നിർബന്ധിച്ചു. പെൺകുട്ടിയുടെ പിതാവ് വാൻവാഡി പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അവളെ തിരയാൻ തുടങ്ങിയതായി പൂനെ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ നമ്രത പാട്ടീൽ പറഞ്ഞു.
"ഞങ്ങൾ അവളെ പൂനെയിൽ കണ്ടെത്തി, അവളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഞങ്ങൾ പ്രതിയെ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.