മലപ്പുറം: പതിനെട്ട് ദിവസം നീണ്ട് നിന്ന തിരച്ചിലിനൊടുവില്‍ പുത്തുമലയിലെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കും.
കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഹംസ എന്നയാളെ കണ്ടെത്താനുള്ള തിരച്ചിലാണ് ഇന്ന് പുത്തുമലയില്‍ നടക്കുക.
ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ചാണ് നേരത്തെ തിരച്ചിൽ നടത്തിയ പച്ചക്കാട് മേഖലയിൽ ഒരിക്കൽ കൂടെ തിരച്ചിൽ നടത്തുന്നത്. കാണാതായ 17 പേരിൽ 12 പേരുടെ മൃതദേഹമാണ് പുത്തുമലയില്‍ ഇതുവരെ കണ്ടെത്താനായത്. ഇനി അഞ്ചുപേരുടെ മൃതദേഹം ഇവിടെ നിന്നും കണ്ടെത്താനുണ്ട്. എന്നാൽ തിരിച്ചിലുകളൊന്നും ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് കാണാതായവരുടെ ബന്ധുക്കളുമായി ചർച്ച നടത്തി തിരിച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
അതേസമയം മലപ്പുറം കവളപ്പാറയിൽ പതിനൊന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കഴിഞ്ഞ നാലു ദിവസങ്ങളിലെ തിരച്ചിലിൽ ആരേയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ തുടർനടപടികളാലോചിക്കാൻ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും യോഗം രാവിലെ പത്ത് മണിക്ക് പോത്തുകല്ല് ചേരും.