Advertisment

കരോലിനയോട് പകരം വീട്ടാന്‍ കലിപ്പടക്കി സിന്ധു. പഴയ ഒളിമ്പ്യന്‍ പോരാളികളുടെ ഞായറാഴ്ചത്തെ ഫൈനല്‍ ലോകം ഉറ്റുനോക്കും !!

New Update

publive-image

Advertisment

നാന്‍ജിങ്: റിയോ ഒളിമ്പിക്‌സ് ഫൈനലിന്റെ തനി ആവര്‍ത്തനമാകും നാളെ നടക്കാന്‍ പോകുന്ന സിന്ധു-മാരിന്‍ ഫൈനല്‍. അന്നത്തെ പോരാളികള്‍ വീണ്ടും കലിപ്പ് തീര്‍ക്കാന്‍ പോരടിക്കുകയാണ്‌. വിജയം തനിക്കൊപ്പമെന്ന ആത്മവിശ്വാസത്തിലാണ് സിന്ധു .

publive-image

തുടര്‍ച്ചയായ രണ്ടാം വട്ടമാണ് ഇന്ത്യന്‍ താരം പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ ജപ്പാന്റെ അകാന യെമാഗുചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍:  21-16, 24-22.

publive-image

നിലവിലെ റണ്ണറപ്പായ സിന്ധു, നാളെ നടക്കുന്ന ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിനെയാണ് നേരിടുക .  2016 റിയോ ഒളിമ്പിക്‌സിലായിരുന്നു സിന്ധുവിനെ തോല്‍പ്പിച്ച് മാരിന്‍ സ്വര്‍ണ മെഡല്‍ നേടിയത്.

publive-image

ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈന നേവാളിനെ തോല്‍പ്പിച്ചത് കരോലിന മാരിനാണ്. സെമിയില്‍ ചൈനയുടെ ഹി ബിങ്ജിയാവോയെ മറികടന്നാണ് മാരിന്റെ ഫൈനല്‍ പ്രവേശനം.

യെമാഗുചിയില്‍ നിന്ന് കടുത്ത മത്സരമാണ് സിന്ധുവിന് നേരിടേണ്ടി വന്നത്. ആദ്യ ഗെയിമില്‍ സിന്ധുവിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ യെമാഗുചിക്ക് സാധിച്ചിരുന്നില്ല.

publive-image

എന്നാല്‍ രണ്ടാം ഗെയിം എത്തിയപ്പോള്‍ ജപ്പാന്‍ താരത്തിന്റെ കളിമാറി. ഒരു ഘട്ടത്തില്‍ നാലു പോയിന്റ് ലീഡിലേക്കെത്താനും അവര്‍ക്കായി. എന്നാല്‍ തിരിച്ചടിച്ച സിന്ധു കടുത്ത മത്സരത്തിനൊടുവില്‍ രണ്ടാം ഗെയിമും സ്വന്തമാക്കുകയായിരുന്നു.

ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചായിരുന്നു സിന്ധുവിന്റെ സെമിപ്രവേശനം. സ്‌കോര്‍: 21-17, 21-19. സിന്ധുവിന്റെ നാലാം ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് സെമിയായിരുന്നു ഇന്നത്തേത്

keralam latest pv sindhu
Advertisment