Advertisment

മോഡി നമ്മളെ പറ്റിക്കുകയായിരുന്നു, അദ്ദേഹത്തെ പോകാന്‍ അനുവദിക്കാന്‍ സമയമായി - 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയെന്ന വെളിപ്പെടുത്തലില്‍ മോഡിയെ കടന്നാക്രമിച്ചു രാഹുല്‍ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യത്ത് 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണെന്ന് ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചിട്ടും പുറത്തുവന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരിഞ്ഞുകുത്തുന്നു . മോഡി അധികാരത്തില്‍ കയറുന്നതിന് മുമ്പ് രാജ്യത്തെ യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത രണ്ട് കോടി ജോലി വാഗ്ദാനം ദേശീയ ദുരന്തമാണെന്ന് തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു .

രാജ്യത്ത് 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണെന്ന് ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച് ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.

രാജ്യം ഏറ്റവും വലിയ തൊഴിലില്ലായ്മ കാലത്തിലൂടെ കടന്ന് പോവുകയാണ്. ആറര കോടി യുവാക്കള്‍ 2017-18 ല്‍ മാത്രം തൊഴില്‍ രഹിതരായി. മോദിയെ പോകാന്‍ അനുവദിക്കാന്‍ സമയമായി. നരേന്ദ്ര മോദിയെന്ന ഫഹ്‌റര്‍ (ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലറെ വിശേഷിപ്പിച്ച വാക്ക്) കഴിഞ്ഞ അഞ്ച് വര്‍ഷവും നമ്മളെ പറ്റിക്കുകയായിരുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

rahul gandhi modi flop
Advertisment