Advertisment

ഹത്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേയ്ക്ക്  പോയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കെ.സി വേണുഗോപാലിനെയും യു.പി പോലീസ് കൈയ്യേറ്റം ചെയ്തത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് .രാജേഷ് സഹദേവൻ

New Update

ആലപ്പുഴ:-യു.പി യിലെ ഹത്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേയ്ക്ക് കാൽനടയായിപ്പോയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കെ.സി വേണുഗോപാലിനെയും യു.പി പോലീസ് കൈയ്യേറ്റം ചെയ്തത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് കെപിസി - ഒബിസി ഡിപ്പാർട്ട്മെൻ്റ് സംസ്ഥന ജനറൽ സെക്രട്ടറി .രാജേഷ് സഹദേവൻ അപലപിച്ചു.

Advertisment

publive-image

ദളിദ് - പിന്നോക്ക വിഭാഗങ്ങൾക്കെതിരായ ബി.ജെ.പി സർക്കാരിൻ്റെ പ്രത്യക്ഷ സമീപനം തെളിയിക്കുന്ന സംഭവമാണ് യു.പിയിൽ നടന്നത്. നീചമായ അക്രമണത്തിനിരയായ പെൺകുട്ടിയുടെ മൃതശരീരത്തിനോട് പോലും കാടത്തം കാട്ടി ബലം പ്രയോഗിച്ച് ദഹിപ്പിച്ച യു.പി യിലെ ബി ജെ പി സർക്കാർ.

തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന നേതാക്കളെ നിശബ്ദരാക്കുന്ന ഭരണകൂടത്തിൻ്റെ ഭീകര നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

രാജ്യത്തിൻ്റെ ചരിത്രത്തിലൊരിക്കലും ദേശീയ നേതാക്കളെ കയ്യേറ്റം ചെയ്യുവാനുള്ള ധൈര്യം പോലീസിന് ഉണ്ടായിട്ടില്ല. ഇത് ജനാധിപത്യ വ്യവസ്ഥിതിക്കെതിരായ കടന്നുകയറ്റം തന്നെയാണെന്ന് നിസംശയം പറയാം.

ഇന്ത്യൻ ജനതയുടെ മാനസികവും ശാരീരികവും സാമൂഹികവുമായ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കെ.സി.വേണുഗോപാലിനും ഒ ബി സി വിഭാഗത്തിൻ്റെ ഐകൃദാർഢ്യം പ്രഖ്യാപിക്കുന്നു.

rahul priyanga hathras visi
Advertisment