മുംബൈ: റായ്ഗഢിൽ തകർന്ന അഞ്ചുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 26 മണിക്കൂറിനുശേഷം 60കാരിയെ ജീവനോടെ പുറത്തെടുത്തു. മെഹ്റുന്നിസ അബ്ദുൽ ഹാമിദ് കാസിയെയാണ് ദേശീയ ദുരന്തനിവാരണസേനയും നാട്ടുകാരും ചേർന്ന് ചൊവ്വാഴ്ച രാത്രി പുറത്തെടുത്തത്. സിമൻറ്, സ്റ്റീൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു.
ഓക്സിജന്‍ മാസ്ക്കാണ് മെഹ്റുന്നിസക്ക് തുണയായത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് നാലു വയസ്സുകാരൻ മുഹമ്മദ് ബാൻഗിയെയും കഴിഞ്ഞ ദിവസം ജീവനോടെ പുറത്തെടുത്തിരുന്നു.