Advertisment

സിനിമയിലെ ദല്ലാള്‍മാര്‍ വളര്‍ത്തുന്ന വേശ്യകളാണ് നടിമാരെന്ന് അവതാരകന്‍; പിന്തുണ നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ എന്റെ ഭാര്യയെപ്പോലും വേശ്യയെന്ന് വിളിക്കാന്‍ മടിക്കില്ലെന്ന് നടന്‍; പ്രതിഷേധവുമായി നിരവധി താരങ്ങള്‍

author-image
ഫിലിം ഡസ്ക്
New Update

നിര്‍മ്മാതാവ് ഗണനവേല്‍ രാജയുടെ ഭാര്യ നേഹയ്ക്കു പിന്നാലെ നടിമാരെ വേശ്യകളെന്ന് വിശേഷിപ്പിച്ച തെലുങ്ക് വാര്‍ത്താ അവതാരകന്‍ സാംബശിവ റാവുവിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. നടിമാരായ രാകുല്‍ പ്രീത് സിങ്, ലാവണ്യ ത്രിപതി, ലക്ഷ്മി മാഞ്ചു, ഗായിക ചിന്മയി തുടങ്ങിയവര്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

Advertisment

publive-image

ആന്ധ്രാപ്രദേശ് പ്രത്യേക പദവി നല്‍കുന്നത് സംബന്ധിച്ചുള്ള ടിവി ചാനലിന്റെ ചര്‍ച്ചയിലാണ് സംഭവം. മാര്‍ച്ച് 23നാണ് സംഭവം. നടന്‍ പൊസാനി മുരളി കൃഷ്ണ പങ്കെടുത്ത ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ മുരളികൃഷ്ണ നടത്തിയ പരാമര്‍ശത്തേക്കുറിച്ച് ചോദിക്കുകയായിരുന്നു സാമ്പശിവ. തമിഴ് സിനിമാ താരങ്ങള്‍ പൊതുവിഷയങ്ങളില്‍ കാണിക്കുന്ന ഐക്യം തെലുങ്ക് സിനിമാതാരങ്ങള്‍ കാണിക്കുന്നില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത തെലുങ്ക് ദേശത്തിന്റെ എംഎല്‍സി ബാബു രാജേന്ദ്ര പ്രസാദ് ചര്‍ച്ചയില്‍ ചൂണ്ടികാണിച്ചിരുന്നു.

അതിനിടെ അവതാരകന്‍ മുരളീ കൃഷ്ണയോട് ചോദിച്ച ചോദ്യമാണ് വിവാദമായത്. സിനിമയില്‍ ദല്ലാള്‍മാരില്ലേ? നടിമാര്‍ വേശ്യകളല്ലേ സാമ്പശിവ ചോദിച്ചു. ചന്ദ്രബാബു നായിഡുവിനെ പിന്തുണച്ചില്ലെങ്കില്‍ നിങ്ങള്‍ എന്റെ ഭാര്യയെപ്പോലും വേശ്യ എന്ന് വിളിക്കാന്‍ മടിക്കില്ലെന്ന് മുരളികൃഷ്ണ തിരിച്ചടിച്ചു.

ഇത് സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനത്തിന് കാരണമായതോടെ ടിവി 5 ചാനലിന്റെ എഡിറ്റര്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. ഐപിസി സെക്ഷന്‍ 506, 509 വകുപ്പുകള്‍ ചുമത്തി അവതാരകനെതിരെ കേസെടുത്തു.

Advertisment