New Update
മൂന്നാർ: രാജമലയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 4 ലൈൻ ലയങ്ങൾ മണ്ണിനടിയിൽ. ലയത്തിൽ ആകെ ഉണ്ടായിരുന്നത് 78 പേരാണ്. 12 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. 15 പേരുടെ മൃതശരീരങ്ങൾ കിട്ടി.
ഗാന്ധിരാജ് (48), ശിവകാമി (38), വിശാൽ (12), രാമലക്ഷ്മി (40), മുരുകൻ (46), മയിൽ സ്വാമി (48), കണ്ണൻ (40), അണ്ണാദുരൈ (44), രാജേശ്വരി (43) തുടങ്ങിയവരാണു മരിച്ചത്. രക്ഷപ്പെട്ട 12 പേരിൽ 4 പേരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീ ഐസിയുവിലാണ്.
56 പേർക്കായി തിരച്ചിലിൽ തുടരുന്നു. പെട്ടിമുടി ലയത്തിന്റെ 2 കിലോമീറ്റർ അകലെയുള്ള മലയിലെ ഉരുൾപൊട്ടലാണ് ദുരന്തം വിതച്ചത്. 3 കിലോമീറ്റർ പരിധിയിൽ കല്ലുചെളിയും നിറഞ്ഞു. എൻഡിആർഎഫ് സംഘം ഏലപ്പാറയിൽനിന്നു രാജമലയിലേക്കു തിരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.