പാലാ : രാമപുരം പുതിയ പള്ളിയുടെ നിർമ്മാണത്തിനായി പഴയ പള്ളിയോട് ചേർന്നുള്ള ചില കെട്ടിടങ്ങൾ പൊളിക്കാമോ എന്നതിനെ കുറിച്ച് സുപ്രീം കോടതി റിപ്പോർട്ട് തേടി. പുരാവസ്തു വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് ആണ് സുപ്രീം കോടതി തേടിയത്.
മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. രാമപുരത്തെ പഴയ പള്ളി സംരക്ഷിത സ്മാരകം ആയി സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇരുപത് കോടിയിൽ അധികം രൂപ ചെലവഴിച്ച് ആണ് രാമപുരം പുതിയ പള്ളി പണിതിരിക്കുന്നത്.