തൃശൂര്‍: സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെർപ്പുളശേരിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിൽ വച്ച് പീഡനത്തിരയായെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ സിപിഎമ്മിനെതിരേ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയും സിപിഎമ്മും ലക്ഷ്യമിടുന്നത് കോൺഗ്രസ് വോട്ട് കുറക്കാനാണെന്നും ശത്രുവിന്റെ ശത്രു മിത്രമെന്ന രീതിയിൽ സിപിഎമ്മും ബിജെപിയും കൈ കോർക്കുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്.
പാർട്ടി ഓഫീസിൽ സ്ത്രീകളെ പീഡിപ്പിക്കുന്നതാണോ നവോഥാനം. സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ പീഡനകേന്ദ്രങ്ങളായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പു കൺവൻഷൻ പാലക്കാട് വടക്കഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.