റാഞ്ചിയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ രാജേന്ദ്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (RIMS) ഇന്നലെ നടന്നത് മാനവീയതപോലും ലജ്ജിച്ചു തലകുനിക്കുന്ന സംഭവമാണ്.
ഒരു അജ്ഞാത മൃതദേഹം പോസ്റ്റ്മോർട്ടത്തിനായാണ് പോലീസ് റിംസിൽ കൊണ്ടുവന്നത്. മൃതദേഹം വരാന്തയിൽ ഉപേക്ഷിച്ച ശേഷം പോലീസുകാർ മടങ്ങുകയായിരുന്നു. അനാഥമായി ആശുപത്രി വരാന്തയിൽ ക്കിടന്ന മൃതദേഹം കാക്കകൾ ഒരുമണി ക്കൂറോളം കൊത്തിപ്പറിച്ചു ഭക്ഷിച്ചു.
മൃതദേഹത്തിൽ ഒരു വെള്ളത്തുണി പുതപ്പിക്കാനുള്ള സൗമനസ്യം പോലും പോലീസുകാർക്കും ആശുപത്രി ജീവനക്കാർക്കുമുണ്ടായില്ല എന്നതാണ് ഏറെ പരിതാപകരം.
ഇപ്പോൾ വിഷയം ചർച്ചയായി ഉന്നത അധികാരികളിലേക്കെത്തിയപ്പോൾ പരസ്പ്പരം പഴിചാരി രക്ഷപെടാനുള്ള തീവ്രശ്രമത്തിലാണ് പോലീസും ആശുപത്രി അധികാരികളും.