Advertisment

കമ്മ്യൂണിസ്റ്റ് രക്തസാക്ഷിയുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും കെട്ടിവയ്ക്കാനുള്ള തുക ഏറ്റുവാങ്ങി റാന്നിയിലെ ഇടതു സ്ഥാനാര്‍ഥി അഡ്വ. പ്രമോദ് നാരായണന്‍

New Update

publive-image

Advertisment

പത്തനംതിട്ട: സിപിഎം രക്തസാക്ഷി റെജി സക്കറിയയുടെ സ്മൃതി മണ്ഡപത്തിന് മുന്നില്‍ നിന്നും കെട്ടിവയ്ക്കാനുള്ള തുക ഏറ്റുവാങ്ങി മുന്‍ കമ്മ്യൂണിസ്റ്റ് കൂടിയായ റാന്നിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ. പ്രമോദ് നാരായണന്‍

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വത്സകുമാര്‍ അങ്ങാടിയും പ്രസിഡന്‍റ് ജിതിന്‍ രാജും ചേര്‍ന്നാണ് സ്ഥാനാര്‍ഥിക്ക് കെട്ടിവയ്ക്കാനുള്ള തുകയുടെ വിഹിതം പ്രമോദ് നാരായണന് കൈമാറിയത്.

നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കും മുമ്പ് പ്രമോദ് നാരായണന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്. "ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്കായി ജീവന്‍ ബലികഴിച്ച എല്ലാ രക്തസാക്ഷികളുടെയും ഓര്‍മ്മകള്‍ക്കു മുമ്പില്‍ നൂറ് രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നുവെന്ന്" പ്രമോദ് ഫേസ്ബുക്കില്‍ കുറിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹിയായിരുന്ന പ്രമോദ് നാരായണന്‍ ഇരുപത്തി രണ്ടാം വയസില്‍ ഭരണിക്കാവ് ബ്ലോക്ക് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ കാലയളവില്‍ പഞ്ചായത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍‍ക്ക് യുഎന്‍ പുരസ്കാരവും ലഭിച്ചിരുന്നു. അധ്യാപകനും മികച്ച പ്രാസംഗികനും കൂടിയാണ് പ്രമോദ് നാരായണന്‍.

 

ranni news
Advertisment