Advertisment

കന്നുകാലികള്‍ക്ക് പുല്ലുപറിക്കാന്‍ പോയ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് പാടത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; ചെറുത്തുനിന്ന പെണ്‍കുട്ടിയെ കഴുത്തില്‍ ദുപ്പട്ട കൊണ്ട് മുറുക്കി, നാവ് മുറിച്ചു മാറ്റി; നരകയാതനകള്‍ക്കൊടുവില്‍ 19കാരിക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു. കൂട്ടബലാല്‍സംഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ 19 കാരി ഡല്‍ഹി എയിംസില്‍ ചികില്‍സയിലായിരുന്നു.

Advertisment

publive-image

സെപ്റ്റംബര്‍ 14 നായിരുന്നു യുപിയിലെ ഹത്‌റാസ് ജില്ലയില്‍ വെച്ച് 19 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായത്. കന്നുകാലികള്‍ക്ക് പുല്ലുപറിക്കാന്‍ പോയ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ചെറുത്തുനിന്ന പെണ്‍കുട്ടിയെ കഴുത്തില്‍ ദുപ്പട്ട കൊണ്ട് മുറുക്കിയതിനെ തുടര്‍ന്ന് കുട്ടിയുടെ സ്‌പെനല്‍ കോഡിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ കാലുകളും കൈകളും തളരുകയും ചെയ്തു. ബലാല്‍സംഗത്തിന് ശേഷം കുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.

സംഭവത്തില്‍ നാലുപേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. രാമു, സന്ദീപ്, ഇയാളുടെ അമ്മാവന്‍ രവി, സുഹൃത്ത് ലവ് കുഷ് എന്നിവരാണ് പൊലീസ് പിടിയിലായത്.

rape case
Advertisment