കാര്യവട്ടത്ത് ക്രിക്കറ്റ് പൂരം അരങ്ങേറുമ്പോൾ ക്രിക്കറ്റ് പ്രേമികളുടെ ഒഴുക്കാണ് തിരുവനന്തപുരത്തേക്ക്. ടി വി സ്‌ക്രീനിൽ മാത്രം കണ്ട താരങ്ങളെ നേരിട്ട് കാണാനുള്ള ആഗ്രഹവുമായാണ് പലരും തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്.
പ്രിയപ്പെട്ട താരങ്ങളായ കോലിയെയും ധോണിയേയും കാണാൻ കോഴിക്കോട് നിന്നെത്തിയ ഒരു കുഞ്ഞു ആരാധകന് കൈവന്ന ഭാഗ്യം ഏറെ വ്യത്യസ്തമാണ്. ശാരീരിക വൈകല്യം വകവെക്കാതെയാണ് അസീം എന്ന ബാലൻ ക്രിക്കറ്റ് താരങ്ങളെ കാണാനെത്തിയത്. കോലിയെയും ധോണിയേയും കണ്ടില്ലെങ്കിലും ശിഖര്‍ ധവാനേയും ഉമേഷ് യാദവിനേയും അസീം കണ്ടു, കൂടെ നിന്ന് ചിത്രവുമെടുത്തു.അമ്പലത്തിൽ പോയി വരികയായിരുന്ന ഇരുവരും അസീമിനെ കണ്ട് കാർ നിർത്തുകയായിരുന്നു. തീർന്നില്ല അസീമിന്റെ ഭാഗ്യങ്ങൾ.
താരങ്ങള്‍ താമസിക്കുന്ന റാവിസ് ഹോട്ടല്‍ ഉടമ രവി പിള്ള ആസിമിനും കുടുംബത്തിനും മത്സരം കാണാനുള്ള ടിക്കറ്റും കൈമാറി. ഇതിനു പുറമേ ഹോട്ടല്‍ അധികൃതര്‍ മറ്റൊരു സമ്മാനം കൂടി കരുതിയിരുന്നു.
വിന്‍ഡീസ് സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ നേരത്തെ ഹോട്ടലിലെത്തിയപ്പോള്‍ ഒപ്പിട്ട് നല്‍കിയിരുന്ന ബാറ്റും സമ്മാനിച്ചാണ് ഹോട്ടലധികൃര്‍ ആസിമിനെ സ്വീകരിച്ചത്. നേരത്തെ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കായി പണം കൈമാറിയും ആസിം ശ്രദ്ധ നേടിയിരുന്നു. സ്വന്തം പോക്കറ്റ് മണിയും പരിചയക്കാരില്‍നിന്നും സഹപാഠികളില്‍നിന്നും അയല്‍വാസികളില്‍നിന്നും ശേഖരിച്ച തുകയും ചേര്‍ത്ത് 53,815 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആസിം നല്‍കിയത്.