Advertisment

കാസ്റ്റിങ് കൗച്ചിന് തയാറായില്ലെങ്കില്‍ ജോലിയൊന്നും കിട്ടില്ലെന്ന് പറഞ്ഞു...ഓഡീഷനുണ്ടെന്ന് പറഞ്ഞാണ് അയാള്‍ തന്നെ വിളിച്ചത്... പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു...പതിനാറാം വയസില്‍ നേരിട്ട പീഡനശ്രമം തുറന്നു പറഞ്ഞ് ബിഗ്ബോസ് താരം

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്‌ തുറന്നുപറഞ്ഞ് ഹിന്ദിസിീരിയല്‍ താരം ബിഗ് ബൈസ് മത്സരാര്‍ത്ഥിയുമായ റഷാമി ദേശായി. പതിനാറാം വയസില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു എന്ന് ഒരഭിമുഖത്തില്‍ റഷാമി വെളിപ്പെടുത്തി. കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന സൂരജ് എന്നയാള്‍ക്ക് എതിരെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

Advertisment

publive-image

ആദ്യമായി തമ്മില്‍ കണ്ടപ്പോള്‍ എന്താണ് പ്ലാന്‍ എന്ന് അയാള്‍ ചോദിച്ചു. എനിക്ക് അറിയില്ലെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. അതോടെ കാര്യങ്ങളെക്കുറിച്ച്‌ എനിക്ക് വ്യക്തതയില്ല എന്ന് അയാള്‍ മനസുലാക്കി. കാസ്റ്റിങ് കൗച്ചിന് തയാറായില്ലെങ്കില്‍ ജോലിയൊന്നും കിട്ടില്ലെന്ന് അയാള്‍ പറഞ്ഞു, തന്നെ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ച ആദ്യത്തെയാള്‍ അയാളായിരുന്നെന്നും റഷാമി കൂട്ടിച്ചേര്‍ത്തു.

ഓഡീഷനുണ്ടെന്ന് പറഞ്ഞാണ് അയാള്‍ തന്നെ വിളിക്കുകയും പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും റഷാമി തുറന്നു പറഞ്ഞു. മയക്കുമരുന്ന് കലര്‍ത്തി അബോധാവസ്ഥയിലാക്കാനായിരുന്നു ശ്രമിച്ചത്.എനിക്ക് താത്പര്യമില്ലെന്ന് അയാളോട് ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു. രണ്ടര മണിക്കൂറിനുശേഷമാണ് അവിടെ നിന്നു രക്ഷപ്പെട്ടത്., റഷാമി പറഞ്ഞു.

സൂരജില്‍ നിന്ന് രക്ഷപെട്ടുവന്ന താന്‍ കാര്യങ്ങളെല്ലാം അമ്മയോട് തുറന്നുപറഞ്ഞെന്നും ഒരു റെസ്റ്റോറന്റില്‍ വിളിച്ചുവരുത്തി അമ്മ അയാളെ അടിച്ചുവെന്നും റഷാമി പറഞ്ഞു. ഇനി എന്നെ ഉപദ്രവിച്ചാല്‍ അയാളെ ഇല്ലാതാക്കുമെന്നും അമ്മ ഭീഷണിപ്പെടുത്തി, താരം പറഞ്ഞു.

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിന്റെ ഹിന്ദി പതിപ്പിലെ 13-ാം സീസണ്‍ മത്സരാര്‍ത്ഥിയായിരുന്നു റഷാമി. സീസണില്‍ നാലാം സ്ഥാനത്തെത്തിയതിനെ തുടര്‍ന്നാണ് താരം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

Advertisment