ന്യൂഡൽഹി: രാഷ്ട്രപതി ഭവൻ ഇഫ്താർ വിരുന്ന് ഉപേക്ഷിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിർദേശ പ്രകാരമാണ് വിരുന്ന് ഉപേക്ഷിച്ചത്. മതേതര മൂല്യങ്ങളെ മുൻനിർത്തി ഇഫ്താർ വിരുന്ന് ഉപേക്ഷിക്കുകയാണെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.
നികുതിപ്പണം ഉപയോഗിച്ച് ഒരു മതത്തിന്റെയും ആഘോഷങ്ങൾ വേണ്ടെന്ന് രാഷ്ട്രപതി തീരുമാനിച്ചതായി പ്രസ് സെക്രട്ടറി അശോക് മാലിക് പറഞ്ഞു. മതേതര രാജ്യം എന്ന നിലയിൽ മതം ഏതെന്ന് പരിഗണിക്കാതെ എല്ലാ മതചടങ്ങുകളും ഉപേക്ഷിക്കുകയാണ്. എന്നാൽ എല്ലാ മതങ്ങളുടേയും ആഘോഷ വേളയിൽ പ്രസിഡന്റ് ആശംസ അറിയിക്കുമെന്നും അശോക് മാലിക് പറഞ്ഞു.