ചെന്നൈ : കോവിഡ് ബാധിച്ചെന്ന സംശയത്താൽ 55 വയസ്സുകാരനെ വീട്ടിൽ കയറ്റാതെ കുടുംബാംഗങ്ങൾ. വീട്ടുകാർ പുറന്തള്ളിയതോടെ ഇയാൾക്കു പട്ടിണി കിടക്കേണ്ടി വന്നതു മൂന്നു ദിവസം.
ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരനായ എൻ.രാജു സഹോദരനെ കാണുന്നതിനായി തഞ്ചാവൂരിലേക്കു വന്നതായിരുന്നു. എന്നാൽ ഇയാൾക്കു കോവിഡ് ഉണ്ടെന്ന ഭയത്താൽ കുടുംബാംഗങ്ങൾ വീട്ടിലേക്കു കയറ്റിയില്ല. തുടർന്നു പട്ടുക്കോട്ടയിലുള്ള ഒരു ഓഡിറ്റോറിയത്തിൽ ഭക്ഷണമില്ലാതെ 3 ദിവസം കിടന്നു.
രാജുവിന്റെ ദുരവസ്ഥ കണ്ട ചില ഡ്രൈവർമാർ പട്ടുക്കോട്ട മുനിസിപ്പൽ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് അമ്മ കന്റീനിൽ നിന്നു ഭക്ഷണം എത്തിച്ചു. അധികൃതരുടെ നിർദേശത്തെ തുടർന്ന് ഇയാളെ പിന്നീടു കുടുംബാംഗങ്ങൾ സ്വീകരിക്കാൻ തയാറായി. രാജുവിന്റെ സാംപിളുകൾ പരിശോധനക്കയച്ചു.