Advertisment

ഇന്ദുലക്ഷ്മിയേയും രഞ്ജിത്തിനേയും മരണം തേടിയെത്തിയത് വിവാഹ വാര്‍ഷികത്തിന്റെ പിന്നാലെ ; കേക്ക് മുറിച്ച് വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കി ; പുതിയ വീട്ടിലേക്കു വലതുകാല്‍ വച്ചു കയറും മുന്‍പു വിധി ആ സ്വപ്നം തട്ടിമാറ്റി

New Update

കോഴിക്കോട് : പുതിയ വീട്ടിലേക്കു വലതുകാല്‍ വച്ചു കയറും മുന്‍പു വിധി ആ സ്വപ്നം തട്ടിമാറ്റി , ഇന്ദുലക്ഷ്മിയേയും രഞ്ജിത്തിനേയും മരണം തേടിയെത്തിയത് വിവാഹവാര്‍ഷികത്തിന്റെ പിന്നാലെയാണ് എന്നത് വിധി.

Advertisment

publive-image

ഇന്ദുലക്ഷ്മിയുടെയും രഞ്ജിത്കുമാറിന്റെയും ഇളയമകന്‍ വൈഷ്ണവിന്റെയും മരണം വിശ്വസിക്കാനാകാതെ വിറങ്ങലിച്ചു നില്‍ക്കുകയാണു മൊകവൂരിലെ നാട്ടുകാരും ബന്ധുക്കളും. കുണ്ടൂപ്പറമ്പ് മൊകവൂര്‍ കാമ്പുറത്തുകാവ് ക്ഷേത്രത്തിനു സമീപമാണ് ഇന്ദുലക്ഷ്മിയുടെ പുതിയോട്ടുകളത്തില്‍ വീട്. ഈ വീടിനോടു ചേര്‍ന്ന പറമ്പിലാണു രഞ്ജിത്കുമാറും ഇന്ദുലക്ഷ്മിയും പുതിയ ഇരുനില വീടു പണിയുന്നത്. ഇനി പെയിന്റിങ് മാത്രമാണ് ബാക്കി.

ഇന്ദുലക്ഷ്മിയുടെ വീട്ടില്‍ അച്ഛന്‍ പീതാംബരന്‍ നായരും അമ്മ രാഗലതയുമാണുള്ളത്. ഇന്ദുലക്ഷ്മിയുടെ സഹോദരി ചിത്രലക്ഷ്മി മാളിക്കടവ് എംഎസ്എസ് സ്‌കൂളിലെ അധ്യാപികയാണ്. രഞ്ജിത്കുമാര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് വെസ്റ്റ്ഹില്‍ ടെക്‌നിക്കല്‍ സ്‌കൂളിലും ദേവഗിരി കോളജിലുമാണ്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ എന്‍ജിനീയര്‍ ആയിരുന്നു. ആഴ്ചകള്‍ മുന്‍പ് കോഴിക്കോട് കേന്ദ്രീകരിച്ചു സ്റ്റാര്‍ട്ടപ് സംരംഭം തുടങ്ങിയിരുന്നു.

രഞ്ജിത്കുമാറും ഇന്ദുലക്ഷ്മിയും മരണത്തിലേക്കു യാത്രയായതു വിവാഹവാര്‍ഷികം ആഘോഷിച്ച ശേഷം. ഇവരുടെ വിവാഹവാര്‍ഷികം ജനുവരി 16ന് ആയിരുന്നു. കേക്ക് മുറിച്ചു വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഇരുവരും സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു

Advertisment