Advertisment

കോവിഡ് മൂന്നാംതരംഗത്തിനിടെ ജാഗ്രത കൈവിടാതെ രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ, ഇക്കുറി വിശിഷ്ടാതിഥിയില്ല

New Update

ഡല്‍ഹി: കോവിഡ് മൂന്നാംതരംഗത്തിനിടെ ജാഗ്രത കൈവിടാതെ രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായ അമൃത് മഹോൽസവത്തിനിടെയാണ് എഴുപത്തി മൂന്നാം റിപ്പബ്ലിക് ദിനമെത്തുന്നതെന്ന പ്രത്യേകതയുണ്ട്.

Advertisment

publive-image

ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിക്കുന്നതോടെ ആഘോഷങ്ങൾ തുടങ്ങും. രാവിലെ 10.30നാണ് പരേഡ്. ഇത്തവണ വിശിഷ്ടാതിഥിയില്ല.

ലഫ്റ്റനൻറ് ജനറൽ വിജയ് കുമാർ മിശ്രയാണ് പരേഡ് കമാൻഡർ. 24,000 പേർക്കാണ് പരേഡ് കാണാൻ അനുമതി. 25 നിശ്ചല ദൃശ്യങ്ങൾ അണിനിരക്കും. 75 വിമാനങ്ങളുടെ ഫ്ലൈ പാസ്റ്റും നടക്കും.

Advertisment