പത്തനാപുരം: ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യപ്രവര്‍ത്തകനോട് തട്ടിക്കയറി ആക്ടിവിസ്റ്റ് രശ്മി നായര്‍. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ജില്ലാ അതിര്‍ത്തിയായ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം. പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂര്‍ ഭാഗത്ത് നിന്ന് കാറില്‍ എത്തിയതായിരുന്നു രശ്മി നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലും.
വാഹനപരിശോധനയുടെ ഭാഗമായി കല്ലുംകടവില്‍ വച്ച് പൊലീസും ആരോഗ്യവകുപ്പും ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തുകയും ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കാത്തത് ചോദ്യം ചെയ്യുകയും ചെയ്തു. മാസ്കോ മറ്റ് മുന്‍കരുതലുകളോ എടുക്കാതെയായിരുന്നു
യാത്ര എന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
എന്നാൽ തങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചുകൊണ്ട് രശ്മിയും പശുപാലനും സംഘത്തിലുണ്ടായിരുന്ന പത്തനാപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണരാജിനോട് തട്ടിക്കയറി. ഇവർ എറണാകുളത്തുനിന്ന് വരുകയാണെങ്കില്‍ ക്വാറന്റൈനില്‍ പോകണം എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ നിർദേശിച്ചെതിനെ തുടർന്നായിരുന്നു ഇത്.
തുടര്‍ന്ന് ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസുകാര്‍ എത്തി ഇരുവരും എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചെങ്കിലും ഇരുവരും ഉത്തരം പറയാന്‍ തയാറായില്ല. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് അംഗത്തെ വിളിച്ച് രശ്മിയും ഭര്‍ത്താവും ഇവിടെ തന്നെ താമസിക്കുകയാണെന്ന് ഉറപ്പാക്കിയശേഷം പൊലീസ് ഇവരെ വിട്ടയച്ചു.
എന്നാൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും മാസ്ക് ധരിക്കാത്തതിനും ഇവർക്കെതിരെ കേസ് എടുക്കാതിരുന്നതിനും പിഴ പോലും ഈടാക്കാതെ ഇരുന്നതിനും പൊലീസിനെതിരെ വിമർശനമുയർന്നിട്ടുണ്ട്.