Advertisment

തിരിച്ച് വരാന്‍ മാപ്പ് അപേക്ഷിക്കണമെന്നാണ് ലളിതാമ്മ പറയുന്നതെങ്കില്‍ അവരോട് നരകത്തിലേക്ക് പോകാന്‍ പറയാനേ കഴിയുകയുള്ളൂവെന്ന് റിമ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി: വനിതാ സംഘടനയായി ഡബ്ല്യുസിസിയ്‌ക്കെതിരെ പരാമര്‍ശം ഉന്നയിച്ച് നടി കെപിഎസി ലളിതയ്ക്ക് മറുപടിയുമായി റിമ കല്ലിങ്കല്‍ രംഗത്ത്. കെപിഎസി ലളിതയോട് സഹതാപം മാത്രമാണ്. അവര്‍ക്ക് അവിടെ തുടരുകയല്ലാതെ വേറെ വഴിയില്ല. തിരിച്ച് വരാന്‍ മാപ്പ് അപേക്ഷിക്കണമെന്നാണ് അവര്‍ പറയുന്നതെങ്കില്‍ അവരോട് നരകത്തിലേക്ക് പോകാന്‍ പറയാനേ കഴിയുകയുള്ളൂവെന്ന് റിമ പറഞ്ഞു.

മുതിര്‍ന്ന നടനായ അടൂര്‍ ഭാസിയില്‍ നിന്നുണ്ടായ അതിക്രമങ്ങളെക്കുറിച്ച് തുറന്ന് എഴുതിയ വ്യക്തിയാണ് ലളിതാമ്മ. സിനിമാ മേഖലയില്‍ നിന്ന് നേരിടേണ്ടി വരുന്ന ലൈംഗീക അതിക്രമങ്ങള്‍ ചിലര്‍ മൂടി വയ്ക്കുന്നതിന്റെ കാരണം എന്താണെന്ന് കൃത്യമായി ലളിതാമ്മയ്ക്ക് അറിയാം.

ഡബ്ല്യുസിസിക്ക് എതിരെ ആക്രോശിച്ചവരെയൊന്നും അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ കണ്ടില്ലെന്നും റിമ ചൂണ്ടിക്കാണിക്കുന്നു. പീഡനക്കേസുമായി മൂന്നു മാസം അറസ്റ്റിലായ ഒരാളെ എന്തു കൊണ്ട് പുറത്താക്കിയില്ല എന്ന് അന്ന് ചോദിക്കാതിരുന്നതെന്താണെന്നും റിമ ചോദിക്കുന്നു.

Advertisment