Advertisment

പാലക്കാട് നഗരത്തിലുടനീളം ചതിക്കുഴികൾ ;അപകടങ്ങള്‍ പതിവാകുന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: അമൃത് പദ്ധതികളുടേയും വാട്ടർ അതോറട്ടി, കേബിൾ വർക്ക് എന്നിവയുടേയും ആവശ്യങ്ങൾക്കായി കുഴിച്ച ചാലുകൾ ശരിയായ രീതിയിൽ മൂടാത്തതിനാൽ മഴ പെയ്ത് വെള്ളം കെട്ടി നിന്ന് കുഴി താഴുകയും വാഹനങ്ങൾ ഈ കുഴിയിൽ താഴുന്നതും നിത്യസംഭവമായെങ്കിലും അധികൃതരുടെ കണ്ണ് തുറന്നില്ല.

Advertisment

publive-image

പല ഇരുചക്രവാഹനക്കാരും കുഴിയിൽ പെട്ടു് വീഴുന്നു -വാഹനങ്ങൾ പോകുമ്പോൾ ചെളിവെള്ളം കാൽനടയാത്രക്കാരുടെ മേലും സമീപത്തെ കച്ചവട സ്ഥാപനങ്ങളിലേക്കും തെറിക്കുന്നു.

വിക്ടോറിയ കോളേജ്.പി.എം.ജി സ്കൂൾ എന്നിവക്കു മുമ്പിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ ഒരു യുവതിയുടെ കൈ ഒടിഞ്ഞതായും പരിസര കടക്കാർ പറഞ്ഞു.നഗരയാത്ര നരകയാത്ര യാണെന്നും ഈ ഭരണം മാറിയാലെങ്കിലും നരകയാത്രക്ക് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ ..

road accidents
Advertisment