ഇടുക്കി: അപ്രതീക്ഷിതമായിരുന്നു ശ്രീകൃഷ്ണ ഹോട്ടലിലേക്കുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ വരവ്. ഇടുക്കിയിലേക്കുള്ള യാത്രാവേളയിലായിരുന്നു അറക്കുളത്തെ സോമന്റെ ശ്രീകൃഷ്ണ ഹോട്ടലിലേക്ക് മന്ത്രിയെത്തിയത്. ഒപ്പം വഴിയില്‍ കാത്തുനിന്ന സാജു കുന്നേമുറി, മാത്യൂസ് കുളത്തിനാൽ, ജിജോ കാരക്കാടൻ എന്നിവരും.
പതിവ് കട്ടന്‍ചായ കുടിയ്ക്കുയായിരുന്നു ലക്ഷ്യം. എന്നാല്‍, കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ കടയിൽ പാഴ്‌സല്‍ മാത്രം. കടയുടെ പുറത്തു നിന്ന്കൊണ്ട് ചാറ്റൽ മഴയുടെ അകമ്പടിയോടെ ഡിസ്പോസ്സിബിൾ ഗ്ലാസിൽ കിട്ടിയ കട്ടൻചായ കുടിച്ചു.
തിരുവനന്തപുരത്തുനിന്നും എസ്കോർട്ട് വന്ന പോലീസുകാർക്കും ഇതിനിടയിൽ ഓരോ കട്ടൻചായ നൽകാൻ അദ്ദേഹം മറന്നില്ല. തുടർന്ന് നാട്ടുകാരോട് കുശലം പറഞ്ഞു നേരെ ഇടുക്കിയിലേക്ക് യാത്ര തുടർന്നു.. അപ്രതീക്ഷിതമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനമെങ്കിലും, അതില്‍ നാട്ടുകാര്‍ക്ക് തെല്ലും അത്ഭുതമില്ലായിരുന്നു. കാരണം, മന്ത്രിയായാലും റോഷി ആ പഴയ ആളു തന്നെയായിരിക്കുമെന്ന് അവര്‍ക്ക് ഉറപ്പാണ്.