പിന്നണി ഗായികയായെത്തി പിന്നീട് നടിയായും അവതാരകയായും തിളങ്ങി നിൽക്കുന്ന നടിയാണ് റിമി ടോമി.എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി റിമി സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത് വിവാഹവും വിവാഹമോചനവും സംബന്ധിച്ച വർത്തകളിലാണ്. ഇവരുടെ വേർപിരിയലിന്റെ കാരണങ്ങൾ പലതും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോളിതാ റിമിയുടെ ഭർത്താവായിരുന്ന റോയസ് ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ്.
റിമയുമായുള്ള തന്‍റെ ദാമ്ബത്യത്തില്‍ തനിക്ക് നഷ്ടമായത് 12 കൊല്ലം ആണെന്നും അത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നും റോയ്സ് പറഞ്ഞു .തനിക്ക് റിമിയെ ആക്രമിക്കുന്നതിനോ അവരുടെ പ്രശസ്തിയേ കളങ്കപ്പെടുത്തുന്ന തിന്നോ തനിക് ഉദ്ദേശമില്ല. ഇളയരാജ പോലും നല്ല പാട്ടുകാരി എന്ന റിമി സാക്ഷ്യപ്പെടുത്തിയത് റോയ്സ് അഭിമാനപൂര്‍വ്വം ഓര്‍ത്തെടുക്കുന്നു അവള്‍ നല്ല പാട്ടുകാരിയാണ് .
അതേസമയം റിമിയുടെ പ്രൊഫഷനു വേണ്ടി ദാമ്ബത്യജീവിതവും സ്വന്തം ബിസിനസ്സും ബലി കൊടുത്തുകൊണ്ട് നഷ്ടപ്പെടുത്തിയത്തത് ത൯റെ ജീവിതത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പന്ത്രണ്ട് കൊല്ലത്തെ കുറിച്ചും റോയ് സുഹൃത്തുക്കളോട് വികാരാധീനനായി . ആകെക്കൂടി തിരിച്ചുകിട്ടിയത് റിമിയുടെ മുന്‍ഭര്‍ത്താവ് എന്ന് ഒരു അനാവശ്യ വിലാസം മാത്രമാണ്.
റിമിയുമായുള്ള ബന്ധം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കങ്ങളുമാണ് . താന്‍ പറയുന്നത് ആരോപണങ്ങളല്ല മറിച്ച് പച്ച പരമാർത്ഥങ്ങൾ ആണെന്നും റോയ്സ് പറയുന്നുണ്ട്.
രണ്ടുപേര്‍ക്കും ഇടയിലെ പ്രശ്നം പൂര്‍ണമായും ദാമ്ബത്യ പ്രശ്നം തന്നെയായിരുന്നു . ഞങ്ങള്‍ക്കൊരു കുഞ്ഞില്ലാതെ പോയതും അതുകൊണ്ടാണ്. അതെന്‍റെ അമ്മയുടെയും കുടുംബത്തെയും കൂടി വേദനയാണ് ദുഃഖമാണ്. എന്നിട്ടും താന്‍ പത്തുവര്‍ഷം പിടിച്ചുനിന്നത് തനിക്കും കുടുംബത്തിനും വേണ്ടിയാണ് .
താന്‍ കുടുംബക്കോടതിയില്‍ പറഞ്ഞതും അതായിരുന്നു . എന്നാല്‍ റിമി പറഞ്ഞത് വിവാഹം മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് . എന്നിട്ടുമെന്തേ 11 വര്‍ഷം ഒരുമിച്ചു ജീവിച്ചു എന്ന കോടതിയുടെ ചോദ്യത്തിനു മുന്‍പില്‍ റിമി മനപ്പൂര്‍വ്വം മൗനം പാലിച്ചു.
ഇതൊക്കെ നിങ്ങള്‍ കൂടി അറിഞ്ഞിരിക്കണം റോയ്സ് തൃശൂരിലെ സുഹൃത്തുക്കളോട് പറഞ്ഞു . ഭര്‍ത്താവ് വലിയ കോടീശ്വരന്‍ ആയിട്ട് കാര്യമില്ല . ഭാര്യക്ക് സ്നേഹം കൂടി കൊടുക്കണമെന്ന് റിമിയുടെ ടെലിവിഷന്‍ ഷോയിലെ പരാമ൪ശതിലൂടെ റിമി തന്നെ പരോക്ഷമായി വേദനിപ്പിച്ചു.
എന്നാല്‍ ഈ പരാമര്‍ശം തീര്‍ത്തും തെറ്റാണ് . ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരം ആയിട്ട് കാര്യമില്ല . വെറുതെയല്ല ഒരു ഭാര്യ എന്ന് തെളിയികുക കൂടി വേണം. ഭര്‍ത്താവിന് സ്നേഹവും പരിചരണവും കൊടുക്കണം- റോയ്സ് പറയുന്നു