കൊല്ലം: സിപിഐ എൽഡിഎഫ് വിടണമെന്ന് ആർഎസ്പിയുടെ ആഹ്വാനം. സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഷിബു േബബി ജോണും എന്‍.കെ.പ്രേമചന്ദ്രനും പറഞ്ഞു. സിപിഐയും കോണ്‍ഗ്രസും ചേര്‍ന്ന് ഭരിച്ചകാലമാണ് സുവര്‍ണകാലമെന്നും ആര്‍എസ്പി നേതാക്കൾ ഓർമിപ്പിച്ചു.
ഐടി വകുപ്പിനെതിരെ എൻ കെ പ്രേമചന്ദ്രൻ എംപി രംഗത്തെത്തി. ഇ- ബസ് ഫയലിന് തുടക്കമിട്ടത് ഐടി സെക്രട്ടറിയെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. ഐടി സെക്രട്ടറിക്ക് ഇ- ബസിൽ എന്താണ് കാര്യമെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ബഹുരാഷ്ട്ര കമ്പനി ഏജന്റുമാരാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. വിവാദങ്ങളിലെല്ലാം ഐടി സെക്രട്ടറിക്ക് പങ്കുണ്ടെന്ന് ഷിബു ബേബി ജോണും ആരോപിച്ചു.
പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ആര്‍എസ്പി രംഗത്തെത്തി. രാഹുൽ ഗാന്ധിയെ പപ്പു എന്ന് ബിജെപി ആക്ഷേപിച്ച പോലെയാണ് ഇപ്പോൾ ചെന്നിത്തലക്ക് എതിരായ നീക്കമെന്നും ആര്‍എസ്പി വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവിനെ അപമാനിക്കാന്‍ സംഘടിത നീക്കം നടക്കുന്നുണ്ടെന്നും ചെന്നിത്തലയുടെ പൂര്‍ണതൃപ്തിയുണ്ടെന്നും ആര്‍എസ്പി വ്യക്തമാക്കി.