Advertisment

ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്റർടെയ്‌നർ പോലും ആകാന്‍ കഴിഞ്ഞില്ല... ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല... ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ്‌ മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്കാരമായി ചുരുങ്ങി....ജോജി മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്കാരമെന്ന് കവി സച്ചിദാനന്ദൻ

author-image
ഫിലിം ഡസ്ക്
New Update

ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഫഹദ് നായകനായി എത്തിയ ജോജി കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. ദിലീഷ് പോത്തന്റെ മുൻകാല സിനിമകൾ കണ്ടിട്ടുള്ളയാൾ എന്ന നിലയ്ക്ക് ചിത്രത്തിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും എന്നാൽ ജോജി മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്കാരമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സച്ചിദാനത്തിന്റെ വിമർശനം.

Advertisment

publive-image

കുറിപ്പ് ഇങ്ങനെ

ദിലീഷ് പോത്തന്റെ ‘ജോജി’ കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാൽ അൽപ്പം പ്രതീക്ഷ ഉണ്ടായിരുന്നു. നിരൂപണവും കണ്ടിരുന്നു. തുടക്കത്തിൽ തന്നെ മക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതൽ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാൽ ഭരദ്വാജിന്റെ “മക്ബൂൽ ” പോലുള്ള അനുവർത്തനങ്ങൾ കണ്ടിട്ടുള്ളതു കൊണ്ട്.

ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്റർടെയ്‌നർ പോലും ആകാൻ കഴിഞ്ഞില്ല. ഷേക്സ്പിയർ ശവക്കുഴിയിൽ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കൻ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ്‌ മുതലാളിയുടെ മടിയനായ മകന്റെ ധനാർത്തിയുടെ പ്രാകൃതമായ ആവിഷ്കാരമായി ചുരുങ്ങി.

( ആ പ്രേത ദർശനം തരക്കേടില്ല.) ഏതു ധനികഗൃഹത്തിലും നടക്കാവുന്ന , അനേകം സിനിമ കളിൽ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘർഷത്തിന്റെയും പ്ലെയിങ് ഔട്ട് മാത്രം. പ്രശ്നം വിശദാംശങ്ങളിൽ അല്ല, കോൺസെപ്റ്റിൽ തന്നെയാണ്, അതിനാൽ അഭിനേതാ ക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല.

Advertisment