ലഖ്‌നൗ: ഉത്തർപ്രദേശിൽ സാംബാൽ ജില്ലയിൽ സമാജ്‌വാദി പാർട്ടി നേതാവിനെയും മകനെയും വെടിവച്ചു കൊന്നു. ഛോട്ടേലാൽ ദിവാകർ, മകൻ സുനിൽ ദിവാകർ എന്നിവരാണ് കൊല്ലപ്പെട്ടത്. എംഎൻആർഇജിഎ പദ്ധതി പ്രകാരം ഗ്രാമത്തിൽ റോഡ് നിർമ്മിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ചോട്ടെ ലാൽ ദിവാകറും മകൻ സുനിലും റോഡ് പരിശോധിക്കാൻ പോയിരുന്നു. ഇതിനിടെ അവിടെയുണ്ടായിരുന്ന രണ്ടുപേരുമായി വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളിൽ ഒരാൾ വെടിയുതിർക്കാൻ പറയുന്നത് കേൾക്കാം.
മറ്റുചിലർ പ്രകോപിതരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ചോട്ട് ലാൽ ദിവാകറും മകനും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഛോട്ടേലാൽ ദിവകർ മത്സരിച്ചിരുന്നു.