Advertisment

സുഹൃത്തുക്കളേ ഞാന്‍ പുരിയില്‍ 10000 വോട്ടുകള്‍ക്ക് തോറ്റിരിക്കുന്നു. പുരിയില്‍ മത്സരിക്കാന്‍ അവസരം തന്ന ഭഗവാന്‍ ജഗന്നാഥനോട് ഈ അവസരത്തില്‍ ഞാന്‍ നന്ദി അറിയിക്കുന്നു ; തോല്‍വിയില്‍ പ്രതികരണവുമായി സംപിത് പത്ര; പേരിനൊപ്പമുള്ള ചൗക്കിദാര്‍ നീക്കം ചെയ്തു

New Update

പുരി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പി തൂത്തുവാരിയപ്പോഴും ഒഡീഷയിലെ പുരി ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര തോറ്റത് പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.

Advertisment

publive-image

ബി.ജെ.ഡിയുടെ സിറ്റിങ് എം.പി പിനാകി മിശ്രയോട് 11,700 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സംബിത് പത്ര തോറ്റത്.

” സുഹൃത്തുക്കളേ ഞാന്‍ പുരിയില്‍ 10000 വോട്ടുകള്‍ക്ക് തോറ്റിരിക്കുന്നു. പുരിയില്‍ മത്സരിക്കാന്‍ അവസരം തന്ന ഭഗവാന്‍ ജഗന്നാഥനോട് ഈ അവസരത്തില്‍ ഞാന്‍ നന്ദി അറിയിക്കുന്നു. അതിനൊപ്പം ബി.ജെ.പിയുടെ കാര്യകര്‍ത്താക്കളോടും എനിക്കൊപ്പം നിന്ന പുരിയിലെ ജനങ്ങളോടുള്ള സ്‌നേഹവും ഞാന്‍ അറിയിക്കുന്നു. ”- എന്നായിരുന്നു പത്ര ട്വിറ്ററില്‍ കുറിച്ചത്. ട്വിറ്ററില്‍ പേരിനൊപ്പമുള്ള ചൗക്കിദാര്‍ എന്ന വിശേഷണവും പത്ര നീക്കം ചെയ്തിട്ടുണ്ട്.

303 സീറ്റുകളോടെ വലിയ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പത്ര അഭിനന്ദിച്ചു. ഒരു വ്യക്തിയുടെ ദൃഢനിശ്ചയം, ഊര്‍ജം, സത്യസന്ധത, വിശ്വാസ്യത എന്നിവ വലിയ മാറ്റം വരുത്തുന്നത് എങ്ങനെയാണെന്നതിന്റെ ഉദാഹരണമാണ് തെരഞ്ഞെടുപ്പ് വിജയമെന്നായിരുന്നു പത്ര ട്വിറ്ററില്‍ കുറിച്ചത്.

Advertisment