Advertisment

5 ലക്ഷം രൂപ പോലും എനിക്ക് തന്നില്ല, ഇത് വംശീയ വിവേചനം തന്നെയാണ്’; കൂടുതല്‍ ആരോപണങ്ങളുമായി സാമുവല്‍

author-image
ഫിലിം ഡസ്ക്
New Update

സുഡാനി ഫ്രം നൈജീരിയ ചിത്രത്തിലെ നിര്‍മ്മാതാക്കള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സാമുവല്‍ അബിയോള റോബിന്‍സണ്‍. മാധ്യമങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ വീഡിയോയിലാണ് സാമുവല്‍ നിര്‍മ്മാതാക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് പറയുന്നത്. ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് 5 ലക്ഷം രൂപ പോലും ലഭിച്ചില്ലെന്ന് സാമുവല്‍ പറഞ്ഞു. മലയാളത്തില്‍ പുതുമുഖ നടന്മാര്‍ക്ക് 10 ലക്ഷം വരെ ലഭിക്കുമ്പോഴാണ് എനിക്ക് അതിന്റെ പകുതി പോലും നിര്‍മാതാക്കള്‍ നല്‍കാന്‍ തയ്യാറാവാത്തത്. 14 സിനിമകളില്‍ അഭിനയിച്ചയാളാണ് ഞാന്‍.’ സാമുവല്‍ പറയുന്നു.

Advertisment

publive-image

‘ഇതൊരു ലോ ബജറ്റ് ചിത്രമാണെന്നറിഞ്ഞ് തന്നെയാണ് അഭിനയിക്കാമെന്നു സമ്മതിച്ചത്. എന്നാല്‍ സിനിമ വിജയിച്ചാല്‍ കൂടുതല്‍ പണം നല്‍കാമെന്ന് നിര്‍മാതാക്കള്‍ എന്നോട് പറഞ്ഞിരുന്നു. എന്നെ സന്തോഷാവാനാക്കിയെ നൈജീരിയയ്ക്ക് അയയ്ക്കൂ എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. ഞാനിപ്പോള്‍ നൈജീരിയയില്‍ തിരിച്ചെത്തി. പക്ഷെ എനിക്ക് പണം ലഭിച്ചില്ല. എനിക്ക് നാണക്കേടും ലജ്ജയും തോന്നുന്നു. ഇതു വംശീയ വിവേചനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ മലയാളത്തിലെ മറ്റു യുവതാരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം എന്തുകൊണ്ട് എനിക്ക് ലഭിച്ചില്ല ? ‘സാമുവല്‍ ചോദിക്കുന്നു.

‘ചിത്രം വിജയമായാല്‍ പ്രതിഫലം കൂട്ടിത്തരാമെന്നു പറഞ്ഞ നിര്‍മാതാക്കള്‍ പിന്നീട് അതെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അങ്ങനെയൊന്ന് അറിഞ്ഞിട്ടേ ഇല്ലെന്ന ഭാവത്തിലായിരുന്നു അവര്‍. ഞാനീ സിനിമയെ സ്‌നേഹിക്കുന്നു. ഇതിന്റെ ഷൂട്ടിങ്ങിനും പ്രമോഷനുമായി ഒരുപാട് കഷ്ടപ്പെട്ടതാണ്. എനിക്ക് കുറച്ചു കൂടി കൂടുതല്‍ പ്രതിഫലത്തിന് അര്‍ഹതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിര്‍മാതാക്കള്‍ അവരുടെ വാക്ക് പാലിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ അവരോട് ഇക്കാര്യം സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചില്ല. അതുകൊണ്ടാണ് പൊതുസ്ഥലത്ത് ഇങ്ങനെ പറയേണ്ടി വന്നത്.’ സാമുവല്‍ പറയുന്നു.

ചിത്രത്തിന്റെ വിജയാഘോഷങ്ങളിലടക്കം പങ്കെടുത്ത സാമുവല്‍ നാട്ടില്‍ തിരികെയെത്തിയതിനു ശേഷമാണ് ആരോപണങ്ങളുമായി രംഗത്തു വന്നത്. കറുത്ത വര്‍ഗക്കാരനായതിനാല്‍ തനിക്കു സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണു നിര്‍മാതാക്കള്‍ തന്നതെന്നു സാമുവല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നേരത്തെ ആരോപിച്ചിരുന്നു.

Advertisment