Advertisment

സൗദി കാത്തിരിക്കുന്നു, ബ്രസീലും അർജന്റീനയും ഏറ്റുമുട്ടുന്നത് നേരിട്ടു കാണാൻ !

New Update

publive-image

Advertisment

ജിദ്ദ: ഒരു മോഡേൺ ക്ലാസ്സിക് സോക്കർ പോര് നേരിട്ട് കാണുന്നതിനായി ഇമ വെട്ടാതെ കാത്തിരിക്കുകയാണ് സൗദിയിലെ കായിക പ്രേമികൾ. ലോകത്തെങ്ങുമെന്ന പോലെ സൗദിയിലെയും കാൽപാന്താരാധകരുടെ ഇഷ്ട്ട ടീമുകളായ ബ്രസീലും അർജന്റീനയും തമ്മിലുള്ള മത്സരം നേരിട്ടു കാണുന്നതിനായി അക്ഷമയോടെ കാത്തിരിക്കയാണവർ. വരുന്ന ചൊവാഴ്ച ജിദ്ദ നഗരത്തിൽ നിന്ന് അറുപതു കിലോമീറ്റർ ദൂരത്തിലുള്ളത് കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ ജൗഹറ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് ത്രസിപ്പിക്കുന്ന മത്സരം.

ബ്രസീലിന് വേണ്ടി നെയ്‌മർ, കുടിഞ്ഞോ, തിയാഗോ സില്‍വ തുടങ്ങിയവരും അര്‍ജൻറീനയ്ക്ക് വേണ്ടി പൗളോ ഡിബാല, ഇക്കാര്‍ഡി, ലോ സെല്‍സൊ തുടങ്ങിയവരും സൗദിയിലെ കളിക്കളത്തിൽ കാണികളെ ആവേശഭരിതരാക്കും. അറുപത്തി രണ്ടായിരത്തിലേറെ കാണികളെ ഉൾകൊള്ളുന്ന ജിദ്ദാ സ്റ്റേഡിയം ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ രാജാക്കന്മാരുടെ അങ്കത്തിൽ പ്രകമ്പനം കൊല്ലുമെന്നുറപ്പ്.

വൈകീട്ട് ഒമ്പതിനാണ് മത്സരം. ഇതിനുള്ള ടിക്കെറ്റുകൾ ഓൺലൈനിലൂടെ കഴിഞ്ഞ ബുധനാഴ്ച മുതൽ ലഭ്യമാക്കിയിരുന്നു. ബാങ്ക് കാർഡുകൾ മുഖേന ഒരാൾക്ക് പരമാവധി അഞ്ച് എണ്ണം എന്ന വിധത്തിലാണ് ഓൺലൈൻ ടിക്കറ്റ് വില്പന. വമ്പിച്ച തിരക്കാണ് ടിക്കറ്റ് നേടാനായി ഉണ്ടാകുന്നതെന്ന് ബന്ധപ്പെട്ടവർ വിവരിച്ചു.

ബ്രസീൽ, അർജന്റീന, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾക്ക് പുറമെ ആതിഥേയരുടെ ടീമും കൂടി ഉൾപ്പെട്ടതാണ് ഒക്ടോബർ പതിനൊന്ന് മുതൽ പതിനാറ് വരെ നീണ്ടു നിൽക്കുന്ന സൗദിയിലെ ചതുർ രാഷ്ട്ര മിനി സോക്കർ പരമ്പര. സൗദി സ്പോർട്സ് അതോറിറ്റി സംഘടിപ്പിക്കുന്ന ചാതുർ രാഷ്ട്ര സൗഹൃദ മിനി ടൂർണമെന്റിന്റെ ഭാഗമായാണ് സൗദിയിൽ ഇത്തരം നിലവാരത്തിലുള്ള കാൽപന്ത് മത്സരങ്ങൾ അരങ്ങേറുന്നത്.

വിഷൻ 2030 ന്റെ കാഴ്ചപ്പാടിൽ സൗദി അറേബ്യ പിന്തുരാടുന്ന പുത്തൻ കാഴ്ചപ്പാടിന്റെ ഭാഗമായാണ് പുതിയ കായിക, വിനോദ, സാംസ്കാരിക സംരംഭങ്ങൾ. ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ വെച്ചാണ് മത്സരങ്ങൾ. റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച മത്സരങ്ങൾ തുടങ്ങി. അര്‍ജന്റീനയും ഇറാഖും തമ്മിലുള്ള ആദ്യ മത്സരത്തില്‍ അര്‍ജന്റീന 4 ന് ഇറാഖിനെ നിലംപരിശാക്കി.

saudi news
Advertisment