ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം തുറക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം സീറോ അക്കാദമിക് ഇയര്‍ ആയി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്. സ്കൂളുകള്‍ തുറന്നു കഴിഞ്ഞാന്‍ രോഗ വ്യാപനം രൂക്ഷമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ വര്‍ഷം സീറോ അക്കാദമിക് ഇയര്‍ ആയി പ്രഖ്യാപിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്.
മുതിർന്ന വിദ്യാർഥികൾക്കായി ഏതാനും ക്ലാസുകൾ സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ ആരംഭിക്കാനുള്ള സാധ്യതകൾ ആരായുകയാണെന്നും എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഹയർ സെക്കൻഡറി വിഭാഗത്തിനു സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ ക്ലാസുകൾ ആരംഭിക്കാനുള്ള സാധ്യത ആരായുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിർദേശം നൽകുക മാത്രമേ ചെയ്യൂ. ഓരോ ജില്ലയിലെയും കോവിഡ് സാഹചര്യമനുസരിച്ച് സംസ്ഥാന സർക്കാരുകൾക്കു തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു
സംസ്ഥാനങ്ങളുലെ മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കൊവിഡ് ലോക്ഡൗണിന്റെ നാലാം ഘട്ടം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.