Advertisment

വരാന്‍ പോകുന്നത് ലോകജനസംഖ്യയുടെ പകുതിയോളം പേരെ നശിപ്പിക്കാന്‍ കഴിവുള്ള വൈറസെന്ന് ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്‌

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ന്യുയോര്‍ക്ക്: ലോകജനസംഖ്യയുടെ പകുതിയോളം പേരെ നശിപ്പിക്കാന്‍ കഴിയുന്ന വൈറസാണ് വരാനിരിക്കുന്നതെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡോ. മൈക്കള്‍ ഗ്രിഗര്‍.

കോഴിഫാമുകളായിരിക്കും ഈ വൈറസിന്റെ ഉറവിടമെന്നും ഗ്രിഗര്‍ പറയുന്നു. ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക് എന്ന പുസ്‌കത്തിലാണ് ഇദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്.

ആഹാരത്തില്‍ ഇറച്ചി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വഴി ഇത്തരം മഹാമാരികള്‍ക്ക് മനുഷ്യനെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു.

1997ല്‍ വലിയ രീതിയില്‍ കോഴികളെ വൈറസ് ബാധ മൂലം കൊന്നൊടുക്കിയിരുന്നു. എന്നാല്‍ കോഴികളെ കൊന്നൊടുക്കിയത് കൊണ്ട് മാത്രം രോഗകാരിയായ വൈറസിനെ തുടച്ച് നീക്കാന്‍ സാധിച്ചിട്ടില്ല. സസ്യങ്ങളെ ആശ്രയിച്ചുള്ള ഭക്ഷണ രീതിയാണ് നമ്മള്‍ കൂടുതലായി പിന്തുടരേണ്ടതെന്നും ഇദ്ദേഹം പറയുന്നു.

ഇടുങ്ങിയ സ്ഥലത്ത് വളരെയധികം കോഴികളെ ഉത്പാദിപ്പിക്കുമ്പോള്‍ ചലിക്കാന്‍ പോലും കോഴികള്‍ക്ക് ഇടം ലഭിക്കാറില്ല. ഇത് ഇവയുടെ വിസര്‍ജ്യങ്ങളില്‍ അമോണിയയുടെയും അംശം വളരെ കൂടിയ അളവില്‍ കാണാന്‍ കാരണമാകും.

ഇത്തരം ഫാമുകളുടെ പരിസരം പോലും വൈറസ് പകരാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ജീവികളെ എത്രയധികം ഇടുങ്ങിയ സാഹചര്യങ്ങളില്‍ വളര്‍ത്തുന്നോ അത്രയധികം അവയില്‍ നിന്ന് വൈറസ് ബാധ പടരാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

ലോകത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം പേരെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കുന്ന വലിയൊരു മഹാമാരിക്ക് മുന്നോടിയായുള്ള സൂചന മാത്രമാണ് കൊറോണ വൈറസെന്നും ഇദ്ദേഹം പറയുന്നു.20ാം നൂറ്റാണ്ടില്‍ പക്ഷിപ്പനി പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് മാരകമായ ഒരു വൈറസിന്റെ പരിവര്‍ത്തനത്തിന്റെ സൂചനകളാണ് നല്‍കുന്നതെന്നും ഇദ്ദേഹം പറയുന്നു.

Advertisment