Advertisment

സിഖ് ഗ്രന്ഥത്തെ അപമാനിച്ച മഹിന്ദര്‍ പാല്‍ ബിട്ടു ജയിലില്‍ കൊല്ലപ്പെട്ടു ; പഞ്ചാബില്‍ കനത്ത സുരക്ഷ

New Update

ചണ്ഡീഗഢ്: സിഖ് ഗ്രന്ഥത്തെ അപമാനിച്ച കേസിലെ പ്രതി മഹിന്ദര്‍ പാല്‍ ബിട്ടു ജയിലില്‍ കൊല്ലപ്പെട്ടു. പട്യാലയിലെ ന്യൂ നാഭ ജയിലിനുള്ളില്‍ വെച്ച് രണ്ട് സഹതടവുകാരാണ് മൊഹീന്ദര്‍ പാല്‍ ബിട്ടുവിനെ കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകീട്ടാണ് അക്രമമുണ്ടായത്. ബിട്ടുവിനെ നാഭ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment

publive-image

2015ല്‍ ഫരീദ്‌ക്കോട്ടില്‍ ഗുരു ഗ്രന്ഥ് സാഹിബ് ഗ്രന്ഥം അപമാനിച്ചെന്ന കേസിലാണ് മഹീന്ദര്‍പാല്‍ ബിട്ടു ജയിലിലാവുന്നത്. ഗുരുസേവക് സിങ്, മനീന്ദര്‍ സിങ് എന്നീ തടവുകാരാണ് മനീന്ദറിനെ ആക്രമിച്ചത്.

മൊഹിന്ദര്‍ പാല്‍ ബിട്ടു ദേരാ സച്ചാ സൗദ വിഭാഗത്തില്‍ പെട്ട ആളാണ്. വര്‍ഗീയ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പഞ്ചാബില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ വിഭാഗങ്ങളോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രി ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുതെന്നും പറഞ്ഞു.

2015ല്‍ പുസ്തക നിന്ദാ സംഭവമുണ്ടായതിന് പിന്നാലെ പഞ്ചാബില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. അന്ന് മോഗാ ജില്ലയില്‍ പൊലീസ് നടത്തിയ വെടിവെയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Advertisment