Advertisment

നിറപറ ഉടമ ബിജു കര്‍ണ്ണനെ കുടുക്കിയ ഹണിട്രാപ്പിന് പിന്നില്‍ വന്‍സംഘം; കുടുക്കാന്‍ സീമ കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ചു; പ്രതികള്‍ക്ക് സിനിമാ ലോകവുമായി അടുത്തബന്ധം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പെരുമ്പാവൂരിലെ പ്രമുഖ അരിവ്യാപാരി നിറപറ ഉടമ ബിജു കര്‍ണ്ണനെ കുടുക്കിയ ഹണിട്രാപ്പിന് പിന്നില്‍ വന്‍സംഘമെന്ന് പൊലീസ്. ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങല്‍കുത്ത് താഴശേരി സീമയുടെ നേതൃത്വത്തിലുള്ള ഹണിട്രാപ്പ് സംഘമാണ് അരിവ്യാപാരിയെ കുടുക്കിയത്.

Advertisment

സംഘവുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. സിനിമാലോകത്തെ പ്രമുഖരുമായി സംഘത്തിന് ബന്ധമുള്ളതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

publive-image

നടിയെന്ന വ്യാജേനയായിരുന്നു സീമ അരിവ്യാപാരിയുമായി അടുത്തത്. ഒരു വര്‍ഷം നീണ്ട ഫേസ്ബുക്ക് ബന്ധം മുതലെടുത്താണ് സീമ തട്ടിപ്പ് നടത്തിയത്. ഹണിട്രാപ്പില്‍ കുടുക്കിയ ശേഷം 50 ലക്ഷം ആദ്യം തട്ടി.

ശേഷം ബലാല്‍സംഗം ചെയ്തുവെന്ന് ഭാര്യയോടു പറഞ്ഞ് പണം തട്ടുമെന്നുള്ള ഭീഷണിയും കൂടിയായപ്പോള്‍ വ്യാപാരി പരാതി നല്‍കുകയായിരുന്നു. ഇരുവരും നടത്തിയ ചാറ്റിന്റെ വിശദവിവരങ്ങളും ബാങ്ക് വഴി പണം കൈമാറിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് സീമയുടെ സുഹൃത്ത് പാലക്കാട് സ്വദേശി കൃതിയെയും പൊലീസ് തിരയുന്നുണ്ട്. തട്ടിപ്പിന്റെ ആസൂത്രണം കൃതിയുടേതാണെണ് ലഭിക്കുന്ന സൂചന.

അതേസമയം, സീമയെയും അറസ്റ്റിലായ കാമുകന്‍ ചേരാനല്ലൂര്‍ മുള്ളേരി മനത്തില്‍ ഷാഹിനെയും വിശദമായി പൊലീസ് ചൊദ്യം ചെയ്യും. ഭീഷണിപ്പെടുത്തി പണം തട്ടല്‍, ചാരായം വാറ്റ്, പട്ടികജാതിക്കാരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകള്‍ സീമയ്ക്ക് എതിരെയുണ്ടെന്നും എന്നാല്‍ ഷാഹിനെതിരെ മറ്റു കേസുകളില്ലെന്നും പൊലീസ് അറിയിച്ചു.

അതേസമയം, അരിവ്യാപാരിയെ സീമ ഭീഷണിപ്പെടുത്തിയിരുന്നത് വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പേരിലാണെന്നും പൊലീസ് പറഞ്ഞു. സീമ നിലവില്‍ 4 മാസം ഗര്‍ഭിണിയാണ്. വ്യാപാരിയെ കുടുക്കാന്‍ ഷാഹിനില്‍ നിന്നും സീമ ഗര്‍ഭം ധരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം.

തന്റെ ഗര്‍ഭത്തിന്റെ ഉത്തരവാദി വ്യാപാരിയാണെന്നാണ് സീമ പൊലീസിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലന്നും വ്യക്തത വരുത്താന്‍ ഡിഎന്‍എ ടെസ്റ്റിന് താന്‍ തയ്യാറാണെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

Advertisment