Advertisment

പോളിഷ് പടയെ കീഴടക്കി സെനഗൽ ; സെനഗലിന് 2 ഗോൾ ജയം

New Update

Advertisment

മോസ്കോ: പോളണ്ടിനെ വിറപ്പിച്ച്‌ സെനഗല്‍ മുന്നേറ്റം. 2-1 നാണ് പോളണ്ടിനെ സെനഗല്‍ പിന്നിലാക്കിയത്. ആദ്യപകുതിയില്‍ തിയാഗോ സിനോനെക്കിന്റെ കാലില്‍ തട്ടി സ്വന്തം വലയില്‍ ചെന്നു പതിച്ച പന്തില്‍ സെനഗലിനോട് പോളണ്ട് പിന്നിലാകുകയായിരുന്നു. 37-ാം മിനിറ്റില്‍ ഇഡ്രിസ്സ ഗ്വയേയാണ് സെനഗലിനായി ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ സമനില ഗോളിനായി സമ്മര്‍ദ്ദം ചെലുത്തിയ പോളണ്ടിനെ ഞെട്ടിച്ച്‌ സെനഗല്‍ രണ്ടാം ഗോള്‍ നേടി. പോളണ്ട് ഗോള്‍കീപ്പറിന്റെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോളിയെ കടന്ന് പന്തുമായി മുന്നേറിയ നിയാങ്, ഒപ്പമെത്തിയ പോളണ്ട് പ്രതിരോധതാരത്തെ കടന്ന് പന്ത് വലയിലിടുകയായിരുന്നു. അതേസമയം മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ പോളണ്ട് തങ്ങളുടെ ആദ്യത്തെ ഗോള്‍ കരസ്ഥമാക്കി. ഗ്രിഗോര്‍സ് ക്രൈഷോവിയാകാണ് ടീമിന് വേണ്ടി ഗോള്‍ നേടിയത്.

View image on Twitter

പോളണ്ടിന്റെ പ്രതിരോധ നിര താരം തിയാഗോ സിനോനെക്കിന്റെ കാലില്‍ തട്ടിയാണ് പന്ത് ഗോള്‍ വലയിലേക്ക് കയറിയത്. മുപ്പത്തിയെട്ടാം മിനിറ്റില്‍ ബോക്‌സിന് വാരകള്‍ അകലെവച്ച്‌ സാനെ ഇദ്രിസ ഗ്യുയെയ്‌ക്ക് കൊടുത്ത പാസ് സിയോനെക്കിന്റെ കാലില്‍ തട്ടുകയായിരുന്നു. പോസ്‌റ്റിന് പുറത്തേക്ക് പോകുമായിരുന്ന പന്താണ് സിയോനെക്കിന്റെ കാലില്‍ തട്ടിയത്.

അറുപതാം മിനിറ്റില്‍ പോളണ്ട് പ്രതിരോധ താരം ഗോളിക്ക് നല്‍കിയ മൈനസ് പാസാണ് രണ്ടാം ഗോളിന് കാരണമായത്. പാസ് സ്വീകരിക്കാന്‍ മുന്നോട്ട് കയറിയ ഗോളിയെ വെട്ടിച്ച്‌ നിയാംഗ് ഗോള്‍ വല കുലുക്കി. എന്നാല്‍ 86ആം മിനിറ്റില്‍ പോളണ്ടിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ക്രിച്ചോവിയാക്ക് ഗോളാക്കി മാറ്റുകയായിരുന്നു.

യൂറോപ്പിലെ പ്രമുഖ ക്ളബുകളില്‍ കളിക്കുന്ന താരങ്ങളെ അണിനിരത്തുന്ന പോളണ്ടിനെതിരെ പോരാടാനുറച്ചുതന്നെയാണ് ആഫ്രിക്കയില്‍ നിന്ന് സെനഗല്‍ എത്തിയത്.

https://twitter.com/twitter/statuses/1009110314149974016

Advertisment