Advertisment

പ്രിയപ്പെട്ടവളുടെ ചലനമറ്റ ദേഹത്തിനൊപ്പം കണ്ണീരൊഴുക്കി പ്രതിശ്രുത വരന്‍ ലിഷാം; എളമ്പലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയ ഷഹാന അവസാനം വിളിച്ചതും ലിഷാമിനെ; പൂവണിയാതെ സ്വപ്‌നങ്ങൾ

New Update

 പ്രിയപ്പെട്ടവനൊപ്പമുള്ള ജീവിതമായിരുന്നു മനസു നിറയെ. പക്ഷേ വിധി അങ്ങേയറ്റം ക്രൂരമാണെന്ന് ഷഹാനയിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. വയനാട് മേപ്പാടിയിലെ റിസോര്‍ട്ടില്‍ ടെന്റില്‍ താമസിക്കുന്നതിനിടെയാണ് ഷഹാനയെ ആന ആക്രമിക്കുന്നതും, അവര്‍ മരണത്തിന് കീഴടങ്ങുന്നതും.

Advertisment

publive-image

പ്രിയപ്പെട്ടവളുടെ ചലനമറ്റ ദേഹത്തിനൊപ്പം കണ്ണീരൊഴുക്കി പ്രതിശ്രുത വരന്‍ ലിഷാം പോയ ആ കാഴ്ച ഒരു നാടിനെയൊട്ടാകെ കണ്ണീരിലാഴ്ത്തി. ഞായറാഴ്ച വൈകിട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ മൃതദേഹത്തോടൊപ്പം ആയിരുന്നു ലിഷാമും. മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയ ഷഹാന അവസാനം വിളിച്ചതും ലിഷാമിനെയാണ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വെള്ളിമാടുകുന്ന് ചെറുവറ്റയിലെ മാറാടത്ത് ലിഷാമുമായി ഷഹാനയുടെ നിക്കാഹ് കഴിഞ്ഞത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിവാഹത്തീയതി നിശ്ചയിച്ചിരുന്നില്ല. ബഹ്‌റൈനിലായിരുന്ന ലിഷാം നാട്ടിലെത്തിയതോടെ ഷഹാനയുടെ കൂടി താത്പര്യപ്രകാരം ബിഎഡിന് ചേര്‍ന്നു. വിവാഹ ശേഷം നാട്ടില്‍ തന്നെ ജീവിക്കാനുള്ള ആഗ്രഹമായിരുന്നു ഇരുവര്‍ക്കും. വിവാഹം നീട്ടിവച്ചതും ഇതിനെ തുടര്‍ന്നാണ്.

വിവാഹ ചടങ്ങില്‍ സംബന്ധിക്കേണ്ട ഉറ്റവര്‍ക്ക് വധുവിന്റെ മരണാനന്തര ചടങ്ങിന് പങ്കാളികളാകേണ്ടി വന്നതും നൊമ്പര കാഴ്ചയായി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷംബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം നൂഞ്ഞേരി ജുമാമസ്ജിദിലാണ് ഖബറടക്കിയത്

elephant attack shahana death
Advertisment