Advertisment

അദ്ദേഹം ഭാര്യയെ മര്‍ദ്ദിക്കുന്ന മര്യാദകെട്ടയാള്‍; വില കുറഞ്ഞ പ്രവര്‍ത്തികളിലൂടെ ജുഡീഷ്യല്‍ നടപടികളെ തെറ്റിക്കാന്‍ ശ്രമിക്കുന്നു ! പിതാവിനെതിരെ ആരോപണങ്ങളുമായി ഷെഹ്ല റാഷിദ്

New Update

publive-image

Advertisment

ശ്രീനഗര്‍: തനിക്കെതിരെ പരാതി നല്‍കിയ പിതാവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഷെഹ്ല റാഷിദ് രംഗത്ത്. വില കുറഞ്ഞ പ്രവൃത്തികളിലൂടെ ജുഡീഷ്യല്‍ നടപടികളെ തെറ്റിക്കാനാണ് പിതാവ് അബ്ദുള്‍ റാഷിദ് ഷോറ ശ്രമിക്കുന്നതെന്ന് ഷെഹ്ല ആരോപിച്ചു.

' എനിക്കും സഹോദരിക്കും അമ്മയ്ക്കുമെതിരേ വിചിത്രമായ ആരോപണങ്ങള്‍ ഉന്നിയിക്കുന്ന എന്റെ പിതാവിന്റെ വീഡിയോ നിങ്ങളില്‍ പലരും കണ്ടിരിക്കും. കാര്യങ്ങള്‍ ചുരുക്കി നേരെ പറയുകയാണെങ്കില്‍ അദ്ദേഹം ഭാര്യയെ മര്‍ദിക്കുന്ന, മദ്യാദകെട്ട, ഒരു വഷളനാണ്. ഞങ്ങള്‍ ഒടുവില്‍ അയാള്‍ക്കെതിരേ പ്രതികരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രകടനം അതിന്റെ പ്രതിഫലനമാണ്'- ഷെഹ്‌ല കുറിക്കുന്നു.

2005-ല്‍ മൊഹല്ല കമ്മിറ്റി ഭാര്യയെയും മക്കളേയും ഉപദ്രവിക്കരുത് എന്ന് കാണിച്ച് അഹമ്മദിനയച്ച കത്തും ഷെ്ഹ് ല ട്വീറ്റ് ചെയ്തിട്ടുണ്ട്.

'സ്വപ്‌നത്തില്‍ പോലും തന്റെ അനുസരണയുളള ഭാര്യയും ഭീരുക്കളായ മക്കളും തനിക്കെതിരേ സംസാരിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. വീട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ബഹുമാനപ്പെട്ട കോടതി പിതാവിനെ തടഞ്ഞതില്‍പിന്നെ ഇത്തരം വിലകുറഞ്ഞ പ്രവര്‍ത്തികളിലൂടെ ജൂഡീഷ്യല്‍ നടപടികള്‍ തെറ്റിക്കാനുളള ശ്രമത്തിലാണ്.' ഷെഹ്‌ല പറഞ്ഞു. വീട്ടില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് നവംബര്‍ 17-ന് പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പും ഷെഹ്‌ല പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ, ഷെഹ്ലയുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

Advertisment