Advertisment

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ ആര്‍എസ്എസും നിതിന്‍ ഗഡ്കരിയും പദ്ധതിയിടുന്നുണ്ടെന്ന് ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷെഹ്‌ല റാഷീദ്; മറുപടിയുമായി ഗഡ്കരി

New Update

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ആര്‍എസ്എസും നിതിന്‍ ഗഡ്കരിയും പദ്ധതിയിടുന്നുണ്ടെന്ന് ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷെഹ്‌ല റാഷീദിന്റെ ആരോപണം. മോദി വധം നടപ്പാക്കിയ ശേഷം അത് ഇസ്‌ലാം വിഭാഗക്കാരുടെയും കമ്യൂണിസ്റ്റുകളുടെയും തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുമായിരുന്നു. പിന്നീട് ഇസ്‌ലാം വിശ്വാസികളെ ഇതിന്റെ പേരില്‍ ദ്രോഹിക്കുകയും ചെയ്യും. രാജീവ് ഗാന്ധി വധത്തിന്റെ മാതൃകയിലാണ് മോദി വധം ആസൂത്രണം ചെയ്തിരുന്നതെന്നുമാണ് ഷെഹ്‌ല ആരോപിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഷെഹ്‌ലയുടെ ആരോപണം. രാജീവ് ഗാന്ധി സ്‌റ്റൈല്‍ എന്ന ഹാഷ് ടാഗോടെയായിരുന്നു ഷെഹ്‌ലയുടെ ട്വീറ്റ്.

Advertisment

publive-image

അതേസമയം ഷെഹ്‌ലയുടെ ആരോപണത്തിനു മറുപടിയുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ട്വിറ്ററില്‍ രംഗത്തെത്തി. വധഭീഷണിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഗഡ്കരി വ്യക്തമാക്കി. എന്നാല്‍ ഷെഹ്‌ലയുടെ പേരുവിവരങ്ങള്‍ അദ്ദേഹം ട്വീറ്റില്‍ പരാമര്‍ശിച്ചിട്ടില്ല.

രാജീവ് ഗാന്ധി വധത്തിനു സമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നതായി പുണെ പൊലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഭീമ കൊറിഗാവ് കലാപത്തില്‍ പുണെ പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന വിവരമുണ്ടായിരുന്നത്. കലാപവുമായി ബന്ധപ്പെട്ട് ദലിത് ആക്ടിവിസ്റ്റ് സുധീര്‍ ധവാലെ, അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവുത്ത്, ഷോമ സെന്‍, മലയാളിയായ റോണ വില്‍സണ്‍ എന്നിവരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisment