Advertisment

ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ നിര്‍മാണം കൊച്ചിയില്‍ അവസാന ഘട്ടത്തിലേക്ക്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ടി തദ്ദേശീയമായി നിര്‍മിക്കുന്ന പ്രഥമ വിമാന വാഹിനി കപ്പലിന്റെ മൂന്നാം ഘട്ട നിര്‍മാണ കരാര്‍ കൊച്ചിന്‍ ഷിപ്യാര്‍ഡും പ്രതിരോധ വകുപ്പും തമ്മില്‍ ഒപ്പിട്ടു.

ഈ വിമാന വാഹിനിയില്‍ ഘടിപ്പിച്ചിട്ടുള്ള വിവിധ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും തുറമുഖ ഏകോപനവും പരീക്ഷിക്കുക, കപ്പലിന്റെ കടല്‍ യാത്രാ പരീക്ഷണം എന്നിവയ്ക്കാണ് ഈ കരാര്‍. ഈ വിമാന വാഹിനിയുടെ നിര്‍മാണത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടത്തിന് 3000 കോടിയിലേറെ രൂപ വരുന്ന കരാറാണ് കൊച്ചില്‍ ഷിപ്യാര്‍ഡിന് ലഭിച്ചത്.

കപ്പല്‍ സേനയ്ക്കു കൈമാറിയ ശേഷമുള്ള ആയുധ, വ്യോമ പരീക്ഷണങ്ങള്‍ക്കുള്ള സഹായവും ഈ കരാറില്‍ ഉള്‍പ്പെടും. പ്രതിരോധ മന്ത്രാലയം ജോയിന്റ് സെക്രട്ടറി നിധി ചിബര്‍, കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ് ഓപറേഷന്‍സ് ഡയറക്ടര്‍ എൻ വി സുരേഷ് ബാബും എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.

Advertisment