New Update
Advertisment
പാട്‌ന: പാന്‍മസാല കടം നല്‍കാത്തതിനെ തുടര്‍ന്ന് ബിഹാറില്‍ കടയുടമയെ വെടിവച്ച് കൊലപ്പെടുത്തി. അജിത്കുമാര്‍ എന്ന ഗുണ്ടാത്തലവനാണ് ത്രിവേണിഗഞ്ചില്‍ വ്യാപാരസ്ഥാപനം നടത്തുന്ന മിഥിലേഷ് എന്നയാളെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
ഞായറാഴ്ച രാത്രി മിഥിലേഷിന്റെ പിതാവ് കടയിൽനിൽക്കുന്ന സമയത്ത് അജിത്‌കുമാർ പാൻമസാല വാങ്ങാനെത്തി. സാധനം കടമായി നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ 20 രൂപയുടെ പാൻമസാല കടം നൽകാനാവില്ലെന്ന് മിഥിലേഷിന്റെ പിതാവ് തീർത്തുപറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അജിത് തിരികെ പോവുകയും ചെയ്തു.
പിറ്റേദിവസം രാവിലെ തന്റെ കൂട്ടാളികളുമായാണ് അജിത് കടയിലേക്ക് വന്നത്. ഈ സമയം മിഥിലേഷാണ് കടയിലുണ്ടായിരുന്നത്. തുടർന്ന് മിഥിലേഷുമായി തർക്കമുണ്ടാവുകയും കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.