Advertisment

സൗദി: ഇന്ത്യക്കാരനുൾപ്പെടെ രണ്ട് തൊഴിലാളികൾ സ്വദേശിയുടെ വെടിയേറ്റ് മരിച്ചു; മറ്റൊരാൾ ആശുപത്രിയിൽ

New Update

ജിദ്ദ: സൗദിയുടെ തെക്കൻ മേഖലയിൽ ഉണ്ടായ ഒരു അക്രമ സംഭവത്തിൽ രണ്ടു പേർ വെടിയേറ്റു മരിച്ചു. മൂന്നാമതൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സൗദി പൗരനാണ് വെടി വെച്ചത്. ജിസാൻ മേഖലയിലെ സാംതയ്ക്ക് സമീപം ദൈഹമ ഗ്രാമത്തിൽ വ്യാഴാഴ്ച്ച വെളുപ്പിനായിരുന്നു സംഭവം.

Advertisment

publive-image

കൊല്ലപ്പെട്ടവരിൽ ഒരാൾ ഹിന്ദി ഭാഷക്കാരനായ ഇന്ത്യക്കാരനാണ്. മറ്റൊരാൾ ബംഗ്ലാദേശ് പൗരനാണ്. വെടിയേറ്റ് ആശുപത്രിയിലുള്ളതും ബംഗ്ലാദേശുകാരനാണ്. എല്ലാവര്ക്കും തലയ്ക്കും കാലിനുമാണ് വെടിയേറ്റത്. മുനിസിപ്പാലിറ്റി തൊഴിലാളികളായ  ഇവർ രാവിലെ വാഹനത്തിൽ സഞ്ചരിച്ച് മാലിന്യം (ഖുമ്മാം) നീക്കി കൊണ്ടിരിക്കുന്നതിനിടയിൽ ഒരു സ്വദേശിയുമായി ഇടയുകയായിരുന്നു. സ്വദേശി ഉടൻ കാറിൽ നിന്ന് റിവാൾവർ എടുത്തുകൊണ്ടു വരികയും വെടി വെയ്ക്കുകയുമായിരുന്നത്രെ.

കൊല്ലപ്പെട്ട ഇന്ത്യക്കാരൻ മലയാളിയല്ലെന്നാണ് വിവരം. വാഹനം ഓടിച്ചിരുന്നത് ഇന്ത്യകാരനായിരുന്നു. സാംത ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബംഗ്ലാദേശകാരന്റെ നില അതീവ ഗുരുതരമാണ്.അക്രമിയായ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

Advertisment