Advertisment

ബൈക്കിൽ കറങ്ങിനടന്ന് റോഡിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ കയറിപിടിക്കും ; വളരെ മോടിയായ വസ്ത്ര ധാരണം ; യുവാവിനെ കുടുക്കിയത് ഇങ്ങനെ

New Update

ചാലക്കുടി: ബൈക്കിൽ കറങ്ങിനടന്ന് റോഡിലൂടെ നടന്നുപോകുന്ന പെൺകുട്ടികളെ കടന്നുപിടിക്കുന്ന തമിഴ്നാട്ടുകാരായ യുവാവ് പോലീസ് പിടിയിലായി.

Advertisment

publive-image

തമിഴ്നാട് കന്പം തേനി സ്വദേശിയായ ശിവ എന്ന് വിളിക്കുന്ന ശിവകുമാറി(22)നെയാണ് എസ്ഐമാരായ ബി.കെ. അരുൺ, എം.എസ്. ഷാജൻ, കെ.ടി. ബെന്നി, എഎസ്ഐ സുമേഷ് എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. ചൗക്കയിലെ ഒരു കോഴി ഫാമിൽ സൂപ്രവൈസറായി ജോലി ചെയ്യുന്നയാളാണ് ശിവ. വളരെ മോടിയായ വസ്ത്രധാരണ നടത്തി ബൈക്കിൽ കറങ്ങുന്ന ശിവ വഴിയിലൂടെ നടന്നുപോകുന്ന പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ കയറിപിടിക്കുകയാണ് പതിവ്.

17 വയസുള്ള ഒരു പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടക്കുന്പോൾ 18 വയസുള്ള മറ്റൊരു പെൺകുട്ടിയുടെയും പരാതി ലഭിച്ചു. ഇതിനെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ഇരയായ പെൺകുട്ടികളിൽനിന്നും ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഇയാൾ പിടിയിലായതറിഞ്ഞ് നിരവധി പെൺകുട്ടികൾ പരാതിയുമായി പല സ്ഥലങ്ങളിൽനിന്നും എത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Advertisment