Advertisment

നാട്ടകത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ അസ്ഥികൂടം വൈക്കം കൂടത്തൂര്‍ സ്വദേശിയായ 23 കാരന്റെത്; ജിഷ്ണുവിനെ കാണാതായത് ഈ മാസം മൂന്നിന്; ആളെ തിരിച്ചറിയാന്‍ സഹായിച്ചത് മൃതദേഹത്തിനു സമീപം ലഭിച്ച ചെരുപ്പും മൊബൈല്‍ ഫോണും

New Update

കോട്ടയം: കോട്ടയത്ത് നാട്ടകത്തെ കാറ്റിക്കാട്ടില്‍ നിന്നും ലഭിച്ച അസ്ഥികൂടം വൈക്കം സ്വദേശിയായ ജിഷ്ണു ഹരിദാസിന്റെതെന്ന് തിരിച്ചറിഞ്ഞു.വൈക്കം കുടവത്തൂര്‍ സ്വദേശിയാണ് 23 കാരനായ ജിഷ്ണു. കുമരകത്തെ ബാര്‍ ഹോട്ടല്‍ ജീവനക്കാരനായ ജിഷ്ണുവിനെ ഈ മാസം മൂന്നിനാണ് കാണാതായത്. മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെത്തിയ ചെരുപ്പും മൊബൈൽ ഫോണും സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

Advertisment

publive-image

ഇന്നലെ രാവിലെ ഒൻപതോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഇന്ത്യ പ്രസ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് കാടുമൂടി കിടന്ന ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൃത്തിയാക്കുന്നവരാണ് ആദ്യം കണ്ടത്. ഇവർ പൊലീസിനെ അറിയിച്ചു. മാംസം പൂർണമായും അഴുകിയ നിലയിലായിരുന്നു. പ്രസിന്റെ പഴയ കന്റീൻ കെട്ടിടത്തിനു സമീപം മരത്തിനു താഴെയാണ് അസ്ഥികൂടം കിടന്നിരുന്നത്. ഈ ഭാഗത്ത് ഒരാൾ പൊക്കത്തിൽ കാടു വളർന്നു നിൽക്കുകയായിരുന്നു.

മരത്തിൽ ഒരു തുണി തുങ്ങിക്കിടക്കുന്നതായും കണ്ടെത്തിയിരുന്നു. ഇത് ഇയാൾ ധരിച്ച ഷർട്ടിന്റെ അവശിഷ്ടമാണെന്നാണു സംശയം. ഇതിനു താഴെ വീണു കിടക്കുന്നതു പോലെയാണ് അസ്ഥികൂടം. ധരിച്ച ജീൻസിന്റെ അവശിഷ്ടങ്ങളും അസ്ഥികൂടത്തിലുണ്ട്. സമീപത്തു നിന്ന് ചെരുപ്പും മൊബൈൽ ഫോണും കണ്ടെത്തി. കാട് മൂടിക്കിടന്നിരുന്ന പ്രദേശത്തേക്ക് നാട്ടുകാർ സാധാരണ എത്താറില്ല. ഇവിടെ കോഴിമാലിന്യം തള്ളുന്നതും സ്ഥിരം സംഭവമാണ്. അതിനാൽ ഗന്ധം പുറത്തറിഞ്ഞില്ല. ഫൊറൻസിക് സംഘവും തെളിവു ശേഖരിച്ചു.

latest news skeleton found all news jishnu haridas death
Advertisment