Advertisment

ശബരിമല ക്ഷീണം മാറ്റാന്‍ : സരിതയെ പീഡിപ്പിച്ചതിന് ഉമ്മന്‍ചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരെ കേസെടുത്തു

New Update

publive-image

Advertisment

തിരുവനന്തപുരം: ശബരിമല ക്ഷീണം മാറ്റാന്‍ സരിത എസ് നായരുടെ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.സി വേണുഗോപാല്‍ എംപിക്കെതിരെ പീഡന കേസ് രജിസ്റ്റര്‍ ചെയതു . പ്രത്യേക അന്വേഷണ സംഘമാണ് ഇരുവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

സോളാര്‍ അഴിമതിയെപ്പറ്റി  നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സരിതയുടെ പരാതിയില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആദ്യഘട്ടത്തില്‍ സരിത നിരവധിപേര്‍ക്കെതിരെ പീഡന ആരോപണങ്ങളുയര്‍ത്തിയിരുന്നു. എന്നാല്‍ പ്രത്യേകം പരാതിയായി നല്‍കിയാല്‍ മാത്രമെ കേസ് നിലനില്‍ക്കുവെന്ന നിയമോപദേശത്തെ തുടര്‍ന്ന് കഴിഞ്ഞമാസം ഉമ്മന്‍ചാണ്ടിക്കും വേണുഗോപാലിനുമെതിരെ സരിത പരാതി നല്‍കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കെ.സി വേണുഗോപാലിനെതിരെ പീഡനക്കുറ്റവും ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ തന്നെ സരിത ഉന്നയിച്ച ആരോപണങ്ങള്‍ തന്നെയാണ് പുതിയ പരാതിയിലുമുള്ളത്. സൗരോര്‍ജ സംവിധാനം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിക്കാന്‍ താന്‍ ആദ്യം സര്‍ക്കാരിനെ സമീപിക്കുന്നതെന്നും എന്നാല്‍ ഇതിന്റെ പേരില്‍ യുഡിഎഫ് നേതാക്കള്‍ തന്റെകൈയില്‍ നിന്ന് പണം വാങ്ങുകയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നുവെന്നാണ് സരിതയുടെ ആരോപണം.

ഇതില്‍ സരിത നല്‍കിയ പുതിയ പരാതിയില്‍ സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കേസിലെ തെളിവുകള്‍ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. വൈകാതെ എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിക്കും. ആദ്യം സരിത തയ്യാറാക്കിയ പരാതിയില്‍ ഇല്ലാതിരുന്ന പുതിയ ആരോപണങ്ങള്‍ ഉന്നയിക്കപെട്ടതോടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ ഇനിയും അന്വേഷണവും പ്രതിക്ഷേധവും സമരവും ഒക്കെയായി വെറുതെ പാഴാകും എന്നുറപ്പായി. കേരളത്തിന്‍റെ പുനസൃഷ്ടി എന്നതൊക്കെ വിവാദങ്ങളില്‍ മുങ്ങിയ പാഴ്വാക്കുകളായി മാറുമോ എന്ന വിമര്‍ശനമാണ് ഉയരുന്നത്.

oomman chandy
Advertisment