Advertisment

കറിവെക്കാന്‍ കോഴിയെ വാങ്ങിക്കൊടുത്ത ശേഷം കള്ള് കുടിക്കാന്‍ പോയി ;തിരിച്ചു വന്നപ്പോള്‍ ചിക്കന്‍ വിഭവം റെഡിയായില്ല; 45 കാരന്‍ 80 കാരി അമ്മയെ കുത്തിക്കൊന്നു

New Update

ഗുണ്ടൂര്‍: ഉച്ചഭക്ഷണത്തിന് ചിക്കന്‍ വിഭവം ഉണ്ടാക്കിയില്ലെന്ന കാരണത്താല്‍ 80 കാരിയായ മാതാവിനെ മകന്‍ കൊലപ്പെടുത്തി. ഗുണ്ടൂര്‍ ജില്ലയില്‍ ഞായറാഴ്ച നടന്ന സംഭവത്തില്‍ ബെജ്ജാം മറിയാമ്മയെ മകന്‍ ബെജ്ജാം കിഷോര്‍ എന്ന 45 കാരനാണ് കൊലപ്പെടുത്തിയത്.

Advertisment

publive-image

പ്രാദേശികമായി ചികിത്സ നടത്തിയിരുന്ന ഇയാള്‍ മാതാവിനെ കത്തിക്ക ഇരയാക്കുകയായിരുന്നു. കടുത്ത മദ്യപാനിയായ കിഷോര്‍ പതിവായി കുടിച്ചുകൊണ്ടാണ് വീട്ടില്‍ എത്താറുള്ളത്. കുടി കൂടിയതിനാല്‍ ഇയാളെ ഭാര്യ ഉപേക്ഷിച്ചിരുന്നു. കുട്ടികളെയും കൊണ്ടു പോയി. ഇതോടെയ ഇയാളും മാതാവും തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ഞായറാഴ്ച ഒരു ചിക്കനും വാങ്ങിയെത്തിയ കിഷോര്‍ മാതാവിനോട് ഉച്ചയ്ക്ക് ചിക്കന്‍ കറി വെച്ചുതരാന്‍ ആവശ്യപ്പെട്ട ശേഷം കുടിക്കാന്‍ പോയി. തിരിച്ചു വന്നപ്പോള്‍ ചിക്കന്‍ കറി റെഡിയായില്ല എന്ന കാരണത്താല്‍ മാതാവുമായി വഴക്കുണ്ടാക്കുകയും മേശപ്പുറത്തിരുന്ന കത്തിയെടുത്തു മാതാവിനെ കുത്തുകയുമായിരുന്നു.

സംഭവ സ്ഥലത്തുവെച്ച് തന്നെ ബെജ്ജാം മറിയാമ്മ മരണമടയുകയും ചെയ്തു. അമ്മ മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ സംഭവ സ്ഥലത്തു നിന്നും മുങ്ങി. കുത്തേറ്റതിശന തുടര്‍ന്ന് ബെജ്ജാമിന്റെ അലര്‍ച്ച കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. അവരാണ് പോലീസില്‍ വിവരം അറിയിച്ചത്. കിഷോറിനെതിരേ കേസെടുത്ത പോലീസ് ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Advertisment