Advertisment

 മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തോട് കൈ കോര്‍ക്കാനൊരുങ്ങി സമാജ്‌വാദി പാര്‍ട്ടിയും ; മുസ്ലീം സമുദായത്തെ ഒപ്പം കൂട്ടാന്‍ ശ്രമം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തോട് കൈകോര്‍ക്കാനൊരുങ്ങി സമാജ്‌വാദി പാര്‍ട്ടിയും(എസ്.പി).

288 അംഗ മഹാരാഷ്ട്രാ നിയമസഭയില്‍ ഒരു സീറ്റ് മാത്രമുള്ള എസ്.പിക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റെങ്കിലും നല്‍കണമെന്നാണ് ആവശ്യം.

Advertisment

publive-image

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം സമുദായത്തെ ഒപ്പം കൂട്ടാന്‍ എസ്.പി ആഗ്രഹിക്കുന്നുവെന്നും മുസ്ലീം പ്രാതിനിധ്യം കൂടുതലുള്ള മുംബൈയിലും പരിസര പ്രദേശങ്ങളിലും തങ്ങളുടെ ശക്തിതെളിയിക്കാനാണ് ഇവരുടെ ശ്രമമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

‘ഞങ്ങള്‍ ഇത് സംബന്ധിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ചയിലാണ്. പത്ത് സീറ്റുകളാണ് ഞങ്ങള്‍ ആവശ്യപ്പെട്ടതെങ്കിലും കുറഞ്ഞത് മൂന്ന് സീറ്റെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്’ മുതിര്‍ന്ന എസ്.പി നേതാവ് പറഞ്ഞു. മന്‍ഖുര്‍ദ്-ശിവാജി നഗര്‍, ബൈക്കുള, ഭിവണ്‍ഡി (കിഴക്കന്‍) എന്നിവയാണ് ഈ മൂന്ന് സീറ്റുകള്‍.

എസ്.പിയുടെ മഹാരാഷ്ട്രയുടേയും മുംബൈയുടേയും ചുമതലയുള്ള അബു ആസിം അസ്മിയാണ് മന്‍ഖുര്‍ദ്-ശിവാജി നഗറിനെ പ്രതിനിധീകരിക്കുന്നത്. അതേസമയം, ഭിവണ്‍ഡി(കിഴക്കന്‍) നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ശിവസേനയിലെ രൂപേഷ് മത്രെയാണ്.

എസ്.പിയുടെ റായിസ് ഷെയ്ഖ് ബൈക്കുള്ളയില്‍ നിന്നും മത്സരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

Advertisment