Advertisment

സ്പാം കോളുകള്‍ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം രണ്ടാം സ്ഥാനത്ത്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്പാം കോളുകള്‍ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഞെട്ടിക്കുന്നത്. ട്രൂ കോളര്‍ പുറത്തു വിട്ട 2018 വാര്‍ഷിക റിപ്പോര്‍ട്ടില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ വര്‍ഷം ലഭിച്ച ഫോണ്‍ കോളുകളില്‍ ആറ് ശതമാനത്തിലധികവും സ്പാം കോളുകളായിരുന്നു.

ഒരു മാസം ശരാശരി 22.3 ശതമാനം സ്പാം കോളുകളാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.5 ശതമാനം കുറവാണ്. ഇന്ത്യയായിരുന്നു 2017ല്‍ ഏറ്റവുമധികം സ്പാം കോളുകള്‍ ലഭിച്ച രാജ്യമെന്നും ട്രൂ കോളര്‍ വ്യക്തമാക്കിയിരുന്നു.ടെലികോം സേവനദാതാക്കളുടേതായിരുന്നു 91 ശതമാനം സ്പാം കോളുകള്‍.

തട്ടിപ്പു കോളുകള്‍ വെറും ഏഴ് ശതമാനവും ടെലിമാര്‍ക്കറ്റിങ് കോളുകള്‍ കേവലം രണ്ട് ശതമാനവുമാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ചത്.ബ്രസീലാണ് പട്ടികയില്‍ ഒന്നാമന്‍. പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കോളുകളാണ് ഒന്നാമതെത്തിച്ചത്. ശരാശരി ഒരു മാസം 37.5 ശതമാനം സ്പാം കോളുകളാണ് ലഭിച്ചത്. ഇത്തവണ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 81 ശതമാനം കൂടുതലാണ്. ചിലി, ദക്ഷിണ ആഫ്രിക്ക, മെക്‌സിക്കോ എന്നിവയാണ് പട്ടികയിലെ ആദ്യ അഞ്ചില്‍ ഇടംനേടിയ രാജ്യങ്ങള്‍. ലോകത്തൊട്ടാകെ ഏകദേശം 177 കോടി സ്പാം കോളുകളാണ് ട്രൂകോളര്‍ ആപ്പ് ബ്ലോക്ക് ചെയ്തിരിക്കുന്നത്.

 

Advertisment