ഡൽഹി: ജൂൺ– ജൂലൈ മാസങ്ങളിൽ രാജ്യത്ത് കോവിഡ് കേസുകൾ കൂടാൻ സാധ്യതയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോൺഫറൻസിനു ശേഷം ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടി.എസ് സിങ് ദിയോയാണ് ഈ കാര്യം അറിയിച്ചത്. ഇത് മുന്നിൽ കണ്ട് തയാറെടുക്കണമെന്നു വിഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി പറഞ്ഞു.
ഇളവുകൾ കരുതലോടെ മാത്രമേ അനുവദിക്കാവു. ദീർഘകാലത്തേക്കു കോവിഡ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമെന്നും തീവ്രബാധിത പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രവാസികളുടെ തിരിച്ചുവരവ് കുടുംബത്തെ അപകടത്തിലാക്കിക്കൊണ്ടാകരുതെന്നു മോദി പറഞ്ഞു. ധൃതിപിടിച്ചുള്ള നടപടി പ്രവാസികള്‍ക്കുതന്നെ വിനയാകും. ഇപ്പോള്‍ തിരിച്ചെത്തിക്കേണ്ടെന്ന നിലപാടിനുകാരണം ഇതാണെന്നും മോദി വിശദീകരിച്ചു.