പാരിസ്: സൂപ്പർതാരം നൊവാക് ജോക്കോവിച് ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂർണമെന്‍റിന്‍റെ ഫൈനലിൽ.
കരിയറിലെ 23 മത്തെ ഗ്രാന്റ് സ്ലാം കിരീടവും മൂന്നാം ഫ്രഞ്ച് ഓപ്പണും ലക്ഷ്യമിടുന്ന ജോക്കാവിച്ചിന് ചരിത്രം കുറിക്കാൻ ഒരു പോരാട്ടം കൂടി മാത്രം ബാക്കി.
ലോക ഒന്നാം നമ്പർ താരവും ഒന്നാം സീഡും ആയ കാർലോസ് അൽകാരസ് ഗാർഫിയയെ നാലു സെറ്റ് പോരാട്ടത്തിൽ മറികടന്നു ആണ് ജ്യോക്കോവിച് ഫൈനലിൽ എത്തിയത്. സ്കോർ 6-3, 5-7, 6-1, 6-1.
കരിയറിൽ ആദ്യമായി ആണ് ഇരു താരങ്ങളും ഗ്രാന്റ് സ്ലാം വേദിയിൽ ഏറ്റുമുട്ടിയത്. മൂന്നാം സെറ്റിൽ കാലിന്റെ മസിൽ വലിഞ്ഞതിനെ തുടർന്ന് പരിക്ക് വച്ചാണ് അൽകാരസ് മത്സരം പൂർത്തിയാക്കിയത്.
മത്സരത്തിൽ ആദ്യ സെറ്റിൽ ആദ്യം തന്നെ ബ്രേക്ക് കണ്ടത്തിയ നൊവാക് സെറ്റിൽ ആധിപത്യം നേടി.